Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

സിപിഎം, ആം ആദ്മി, ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സിജെപിയോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കാതെ അകന്നുനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 10:26 pm IST
in India

ന്യൂദല്‍ഹി:: സിപിഎം, ആം ആദ്മി, ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സിജെപിയോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കാതെ അകന്നുനില്‍ക്കുകയാണ്. ഇതിന് കാരണം 2021ല്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരായി ദല്‍ഹിയില്‍ നടന്ന മറ്റൊരു സമരത്തില്‍ നിന്നു കിട്ടിയ അടിയുടെ ചൂടാണ്.

അന്നാ ഹസാരെയില്‍ നിന്നും ആ സമരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുത്ത് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ സമരമായി ആ അഴിമതി വിരുദ്ധ സമരത്തെ മാറ്റി. ആം ആദ്മിയുടെ ആ സമരത്തില്‍ വര്‍ഷങ്ങളായി ദല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസും അതിന്റെ അനിഷേധ്യ നേതാവായ ഷീലാ ദീക്ഷിതും മേല്‍വിലാസം പോലുമില്ലാതെ തകര്‍ന്നു തരിപ്പണമായി. പരസ്യത്തില്‍ പറയുന്നതുപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. ഈ സമരത്തിന്റെ ഫലമായി ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലെ ഭരണം പിടിച്ചെടുത്തു. പിന്നീട് അവര്‍ തുടര്‍ച്ചയായി അവിടെ ഭരണം നിലനിര്‍ത്തി. ഷീലാ ദീക്ഷിത് ഈ മനോവിഷമവും പേറി മരിച്ചു. പകരം ഒരു കോണ്‍ഗ്രസ് നേതാവിന് ദല്‍ഹിയില്‍ ഉയര്‍ന്നുവരാനേ സാധിച്ചില്ല. സിജെപിയുടെ സമരം 2021ലെ സമരത്തിന്റെ തനിയാവര്‍ത്തനമാകുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അതിനാലാണ് അവര്‍ സിജെപി സമരത്തിനെയോ സോനം വാങ്ചുക്കിനെയോ പിന്തുണച്ച് രംഗത്ത് വരാന്‍ കോണ്‍ഗ്രസ് ഭയപ്പെടുന്നത്.

വിദേശത്ത് രൂപപ്പെട്ട ഒരു വലിയ ടൂള്‍കിറ്റിന്റെ ഭാഗമായി, മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ രാഹുല്‍ഗാന്ധി 2022 മുതല്‍ സമരം ചെയ്തുവരുന്നുണ്ട്. നീറ്റ് പോലെ 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയുടെ താളം തെറ്റിച്ചാല്‍ അത് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് വലിയ കളങ്കമാക്കി മാറ്റാം എന്നതായിരുന്നു ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് തയ്യാറാക്കിയ ടൂള്‍കിറ്റിന്റെ ലക്ഷ്യം. അങ്ങിനെ ഓരോ വര്‍ഷവും നീറ്റ് പരീക്ഷയില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, ഉത്തരക്കടലാസ് കാലേകൂട്ടി പങ്കുവെയ്‌ക്കപ്പെടല്‍ എന്നിങ്ങനെ പലതും സംഭവിച്ചു. ഈ താളപ്പിഴകള്‍ക്ക് പിന്നീല്‍ കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടുള്ള ഒരു ആസൂത്രിത രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ഈ വര്‍ഷം ആ താളപ്പിഴ അല്‍പം അതിരുവിട്ടു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നും ഇതിന്റെ ഉത്തരങ്ങള്‍ പലര്‍ക്കും നല്‍കി എന്നും ആരോപണമുണ്ടായി. സിബിഐ അന്വേഷിച്ചപ്പോള്‍ അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതോടെ മോദി സര്‍ക്കാര്‍ അത് ഗൗരവമായെടുത്തത് 2026ല്‍ ആദ്യം നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നീറ്റ് പുനപരീക്ഷ നടത്തി. ഇക്കുറി കോണ്‍ഗ്രസിനോ മറ്റ് രാഷ്‌ട്രീയ എതിരാളികള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം സൈന്യത്തെയും സിസിടിവി ക്യാമറകളെയും ജാമര‍് പോലുള്ള ആധുനിക സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തിയും ടെലഗ്രാം പോലുള്ള അപകടകാരികളായ ആപുകള്‍ നിരോധിച്ചും കുറ്റമറ്റ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പരീക്ഷ നടത്തി. ഒരു പരാതിയും ഉണ്ടായില്ല. അതോടെ ഈ പരീക്ഷയോട് നീറ്റ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ പരാതി ഇല്ലാതായി. മോദി സര്‍ക്കാര്‍ നീറ്റ് പരീക്ഷ അടിപൊളിയായി നടത്തിയപ്പോള്‍ ഇതുവരെ പരീക്ഷാക്രമക്കേടിനെതിരെ ബഹളം വെച്ച തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമോ എന്ന തോന്നല്‍ കോക്രോച്ച് ജനതാപാര്‍ട്ടിക്ക് ഉണ്ടായി. അതുകൊണ്ടാണ് അവര്‍ കാലേകൂട്ടി ജന്തര്‍ മന്ദറില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സരമം തുടങ്ങിയത്.

പക്ഷെ 2022 മുതല്‍ ആസൂത്രിതമായി രാഹുല്‍ ഗാന്ധി ഊതിക്കത്തിച്ച് കൊണ്ടുവന്ന നീറ്റ് വിവാദത്തില്‍ നിന്നും ഇന്നലെ പൊട്ടിമുളച്ച സിജെപി എന്ന പാര്‍ട്ടി രാഷ്‌ട്രീയലാഭം കൊയ്യുന്നത് അനുവദിച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജസ്ഥാനിലെ കോട്ടയിലും മറ്റും രാഹുല്‍ ഗാന്ധി നടത്തി. നീറ്റ് കോച്ചിംഗ് കേന്ദ്രങ്ങളുടെ ഈറ്റില്ലമാണ് രാജസ്ഥാനിലെ കോട്ട. ഇവിടെ ഖാന്‍ സാര്‍ പോലുളളവരെ മോദി വിരുദ്ധരാക്കി അണിനിരത്തിയതില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ട്. ഇത്തരം മോദി വിരുദ്ധത രാജസ്ഥാനിലും ബീഹാറിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടര്‍ത്താന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതിനിടയിലാണ് പൊടുന്നനെ സിജെപി ജന്തര്‍മന്ദറില്‍ കയറി നീറ്റ് പരീക്ഷയെച്ചൊല്ലി സമരം ആരംഭിച്ചത്. ഇതോടെ നീറ്റ് പരീക്ഷാവിവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മുഖ്യശക്തിയായി സിജെപി മാറുന്ന സ്ഥിതി വന്നു. ഇത് കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുത്തുമോ എന്ന് രാഹുല്‍ ഗാന്ധി ഭയപ്പെടുന്നു. മാത്രമല്ല, സിജെപിക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോനം വാങ്ചുക്കിന്റെ നിരാഹാരപ്പന്തലിലേക്ക് ആം ആദ്മി നേതാവ് അതീഷി ഓടിക്കയറി വന്നതും ദിവസേന സമൂഹമാധ്യമങ്ങളില്‍ സിജെപിയുടെ പ്രക്ഷോഭത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന പ്രചാരണവും ആം ആദ്മിക്ക് സിജെപിയോടുള്ള ബന്ധം പകല്‍പോലെ തെളിയിച്ചിരിക്കുകയാണ്. അതായത് സിജെപിക്ക് പിന്നില്‍ ആം ആദ്മിയാണ് എന്ന വസ്തുതയും കോണ്‍ഗ്രസിനെ സിജെപിയുടെ സമരത്തില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നു.

സിജെപി സമരത്തിലൂടെ ദല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ച് ദല്‍ഹി ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമവും ആം ആദ്മി പാര്‍ട്ടി നടത്തുമെന്നുറപ്പാണ്. അതിനാല്‍ ബിജെപി കരുതലോടെത്തന്നെയാണ് ഈ സമരത്തെ നേരിടുന്നത്. സമരപ്പന്തലില്‍ ഇടത് പക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളും മുസ്ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുമാണ് കൂടുതലായി അണിചേരുന്നത്. ബിജെപി വിരുദ്ധ, മോദി വിരുദ്ധ എന്‍ജിഒകളും ഈ സമരത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഇതെല്ലാം കണക്കുകൂട്ടി കരുതലോടെയായിരിക്കും ബിജെപിയുടെ നീക്കം.

Tags: Rahul GandhiArvind KejriwalLatest newsCJP strikeSonam Wangchuk fastingJantar MandarAAP behind CJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.