ന്യൂഡൽഹി : പാറ്റാസമരത്തിന്റെ ഭാഗമായി ജന്തർമന്തറിൽ നിരാഹാരസമരം കിടക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ . രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന സോനം വാങ്ചുക് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവനാകാൻ യോഗ്യനാണെന്നാണ് കെജ്രിവാളിന്റെ പ്രസ്താവന.
‘ വിദ്യാർത്ഥികളെയും വാങ്ചുകിനെയും ശ്രദ്ധിക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു . സുതാര്യമായ പരീക്ഷാ സമ്പ്രദായം ആവശ്യപ്പെടുന്ന പ്രചാരണത്തിന്റെ മുഖമായി മാറിയ വാങ്ചുക്കാണ് മന്ത്രിസഭയെ നയിക്കാൻ കൂടുതൽ അനുയോജ്യൻ. ധർമ്മേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കാൻ ഞാൻ പ്രധാനമന്ത്രിയോട് നിർദ്ദേശിക്കുന്നു.
ഇന്ന് ഇവിടെ വരുമ്പോൾ, 2011 ഏപ്രിൽ 4 ന് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനിടെ അണ്ണാ ഹസാരെയോടൊപ്പം ഇതേ സ്ഥലത്ത് ഇരുന്നതിനെക്കുറിച്ച് എനിക്ക് ഓർമ്മ വന്നു. മൂന്ന് വർഷത്തിന് ശേഷം, ആ സർക്കാർ പരാജയപ്പെട്ടു “ കെജ്‌രിവാൾ പറഞ്ഞു.
















