കൊട്ടാരക്കര: വിയറ്റ്നാം ദ്വീപു സമൂഹങ്ങളിലെ സമുദ്രങ്ങളില്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത രീതിയില്‍ കടല്‍ പെട്ടെന്ന് പ്രക്ഷുബ്ധമാകുന്നത് അപകടങ്ങളുടെ ആക്കം കൂട്ടുന്നു എന്നാണ് കുറച്ചു വര്‍ഷങ്ങളായി നിരന്തരം ഉണ്ടായി കൊണ്ടിരിക്കുന്ന ബോട്ട് മറിഞ്ഞുള്ള അപകടവും മരണങ്ങളും തെളിയിക്കുന്നത്.
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമ്പോഴും അതിനനുസരിച്ച് സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നില്ല. കടല്‍തീരങ്ങളും കടലും കടല്‍പുറ്റും പ്രകൃതിഭംഗിയും ആസ്വദിക്കനായി പ്രതിവര്‍ഷം 7.4 ലക്ഷത്തിലധികം ഭാരതീയര്‍ ഇവിടെ സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും 30 ദിവസത്തെ വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നതിനാല്‍ സഞ്ചാരികളുടെ ഒഴുക്ക് തന്നെ ഈ മേഖലയില്‍ അടുത്ത കാലത്തായി ഉണ്ട്. കടല്‍ ക്ഷോഭങ്ങളില്‍ ബോട്ട് മറിഞ്ഞു അപകട മരണങ്ങള്‍ 2026ലെ മാത്രം സംഭവമല്ല.
2009ല്‍ വിയറ്റ്നാം ദീപു സമൂഹങ്ങളില്‍ ഹലോങ് കടലില്‍ കൊടുങ്കാറ്റിനിടെ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി വിദേശികളടക്കം അഞ്ച് പേരും 2006 ഫെബ്രുവരി നിരവധി ബോട്ടുകള്‍ മറിഞ്ഞ് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ 13 പേരും, 2011 ഫെബ്രുവരി 17-ന് വിനോദസഞ്ചാര ബോട്ട് മുങ്ങി വിദേശികളടക്കം 12 പേരും 2025 ജൂലൈ 19ന് ‘വണ്ടര്‍ സീ’ എന്ന വിനോദസഞ്ചാര ബോട്ട് കൊടുങ്കാറ്റില്‍പ്പെട്ട് മറിഞ്ഞ് 38 പേരും മരിച്ചിരുന്നു. ഒടുവില്‍ 11ന് ഫു ക്വോക്കിന് സമീപം കൊടുങ്കാറ്റിലും തിരമാലയിലും പെട്ട് വിനോദസഞ്ചാര ബോട്ട് മറിഞ്ഞു രണ്ടു മലയാളി ഉള്‍പ്പടെ 15 ഇന്ത്യന്‍ സഞ്ചരികള്‍ മരണപെട്ടത്.
















