
ബെംഗളൂരു: ബെംഗളൂരുവിൽ ൽ 60.86 കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. 29 കിലോഗ്രാം എം.ഡി. എം.എ., 20 ഗ്രാം കൊക്കെയ്ൻ, ആയിരം ഗുളികകൾ എന്നിവയാണ് വിവിധ ഇടങ്ങളില്‍ നിന്നായി ബെംഗളൂരു പോലീസ് പിടിച്ചെടുത്തത്. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗം, ഹെബ്ബാള്‍ പോലീസ്, ഗിരിനഗർ പോലീസ് എന്നിവർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഹെബ്ബാള്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡൽഹിയിൽ നിന്നെത്തിയ ഒരു നൈജീരിയൻ സ്വദേശി, ബെംഗളൂരുവിൽ താമസിച്ചുവന്ന ഒരു മണിപ്പുരി വനിത, ബെംഗളൂരു സ്വദേശികളായ രണ്ടു പേർ എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 17.282 കിലോച്ചെടുത്തു. 34.56 കോടി രൂപ വിപണിവിലയുള്ള മയക്കുമരുന്നാണ് ഇത്.
സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗം നടത്തിയ പരിശോ ധനയിൽ രണ്ട് നൈജീരിയൻ സ്വദേശികളെയും ഒരു ദക്ഷിണാഫ്രിക്കൻ സ്വദേശിയെ യും പിടികൂടി. 6.718 കിലോഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കൊക്കെയ്നും ഇവരുടെ പക്കൽനിന്നു പിടികൂടി. 14.30 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണിത്
ഗിരിനഗർ പോലീസ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നൈജീരിയൻ സ്വദേശിയിൽനിന്ന് അഞ്ചു കിലോഗ്രാം എം.ഡി.എം.എ., ആയിരം എക്സ്‌റ്റാസി പിൽസ് എന്നിവയാണ് കണ്ട ടുത്തത്. ഇതിന് 12 കോടി രൂപ വിലമതിക്കും.