Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

ഇത് കേരള സ്റ്റോറിയല്ല എന്ന് പറയാതെ അതേ ക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. - ശ്രീജിത് പണിയ്ക്കര്‍ പറയുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സാവരിയ ബസന്തിന്റെ കൊലപാതകം കേരള സ്റ്റോറിയാണെന്ന് ശ്രീജിത് പണിയ്‌ക്കര്‍. അത് കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനാണെന്നായിരുന്നു ശ്രീജിത് പണിക്കരു ടെ വാദം.

ഇതില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷിച്ച് കണ്ടെത്തണം. രണ്ട് ഭാഗങ്ങളായി കേരള സ്റ്റോറി എന്ന സിനിമ കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ ഇവിടെ ലവ് ജിഹാദും മതപരിവര്‍ത്തനവുമില്ല എന്ന് കേരളം അന്ന് ആഞ്ഞടിച്ചിരുന്നു. എന്നാല്‍ മതപരിവര്‍ത്തനം, സിറിയയിലേക്കുള്ള ആടുമേയ്‌ക്കല്‍ എന്നിവ നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് കേരള സ്റ്റോറിയല്ല എന്ന് പറയാതെ അതേ ക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.

ഇതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സദറുള്‍ അനത്തിന് മതപരിവര്‍ത്തനലോബിയുമായി ബന്ധമുണ്ടോ എന്ന കാര്യം ആഴത്തില്‍ അന്വേഷിക്കണമെന്നും ശ്രീജിത് പണിയ്‌ക്കര്‍ ആവശ്യപ്പെടുന്നു. .

സാവരിയ ബസന്ത്. കോളെജില്‍ ചേര്‍ന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. അവിടെ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണ് മലപ്പുറത്തെ സദറുള്‍ അനമാണ് സാവരിയയെ കൊന്നത്. ഇയാള്‍ ഇപ്പോള്‍ ഉസ്ബെക്കിസ്ഥാന്‍ പൊലീസിന്റെ പിടിയിലാണ്. ഇയാളെ കേരളത്തിലേക്ക് വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആദ്യം പുറത്തുവന്ന കഥ സദറുള്‍ അനം ലാപ്ടോപുകൊണ്ട് തലക്കടിച്ചാണ് സാവരിയ മരിച്ചത് എന്നാണ്. പിന്നീടാണ് തല മുതല്‍ കാല് വരെ സാവരിയയ്‌ക്ക് നിരവധി മര്‍ദ്ദനങ്ങള്‍ കിട്ടിയതിന്റെ പാടുകളുണ്ടെന്നാണ് സഹപാഠികള്‍ അറിയിച്ചത്. മതപരിവര്‍ത്തനത്തിന് സാവരിയയെ നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു.

Recent Posts