തിരുവനന്തപുരം: ഒടുവില്‍ മാതൃഭൂമി ടെലിവിഷനും ഒരു കാര്യം സമ്മതിച്ചു. കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്. ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിനെ കൊലപ്പെടുത്തിയ മലപ്പുറത്തെ സദറുള്‍ അനം പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനായി പീഢിപ്പിച്ചുവെന്നുമാണ് മാതൃഭൂമി ടെലിവിഷന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.
മാതൃഭൂമി ടെലിവിഷന്റെ വാര്‍ത്ത:
മതം മാറുക അല്ലെങ്കിൽ കൊല്ലുക….!?
സദറുല്‍ അനം അതിക്രൂരമായി മര്‍ദിച്ചെന്ന് പെണ്‍
കുട്ടിയുടെ കുടുംബം, അവന്‍ മോളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നു തല മുതല്‍ കാല് വരെ തല്ലി ചതച്ച് ,
ഉസ്ബെക്കിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ട മലയാളി
വിദ്യാർഥി സാവരി. പ്രണാമം 🌹 🙏 pic.twitter.com/XmE5PNpMTg— Tom Mathews Moolamattom (@TMoolamattom) July 9, 2026
സാവരിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി സഹപാഠികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉസ്ബെക്കിസ്ഥാനില്‍ മെഡിസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു സാവരിയയും സദറുള്‍ അനമും. അവിടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരൊറ്റ ഹോസ്റ്റില്‍ തന്നെയാണ് കഴിയുന്നത്.
ഇതില്‍ സാവരിയയെ ദേഹമാസകലം അടിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് മതം മാറാന്‍ പറഞ്ഞുകൊണ്ടാണെന്നും ബന്ധുക്കളും പറയുന്നു. ലവ് ജിഹാദുണ്ടെന്ന് പറയാന്‍ ശ്രമിച്ച കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ കേരളത്തില്‍ ജിഹാദികളും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കൈകോര്‍ത്ത് നടത്തിയ പ്രചാരണം വ്യാജമാണെന്നും കേരള സ്റ്റോറി ശരിയാണെന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്.
കാമുകന്‍ പെണ്‍കുട്ടിയെ തലക്കടിച്ച് കൊന്നു എന്ന രീതിയില്‍ നിഷ്കളങ്കമായ വാര്‍ത്തയായിട്ടാണ് ഈ സംഭവം ആദ്യം മാധ്യമങ്ങളില്‍ വന്നത്. പിന്നീടാണ് സാവരിയയുടെ മരണം കൊലപാതകമാണെന്നും കൊല ചെയ്ത് മലപ്പുറത്തെ യുവാവ് ദേഹമാസകലം തല്ലിച്ചതച്ചിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്തുവന്നത്. സഹപാഠികളും സാവരിയയ്‌ക്കൊപ്പം നിന്നതോടെയാണ് സത്യം വെളിച്ചത്ത് വന്നത്.
















