Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

ടി.എന്‍.രാജന്‍ പാലാ by ടി.എന്‍.രാജന്‍ പാലാ
Jul 8, 2026, 05:04 pm IST
in Kerala, Kottayam

പാലാ: സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥമൂലം ളാലം മഹാദേവ ക്ഷേത്രത്തിന് സമീപത്തുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ഇരുനില മന്ദിരം ജീര്‍ണിച്ച് നശിക്കുന്നു. 1980ല്‍ ന ിര്‍മ്മിച്ച മന്ദിരം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

രണ്ട് നിലകളിലായി പത്ത് മുറികള്‍ ഇവിടെ വാടകക്ക് കൊടുത്തിരുന്നു. കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ പരിഹാരം ആവശ്യപ്പെട്ട് വാടകക്കാര്‍ ദേവസ്വം ബോര്‍ഡ് ളാലം സബ് ഗ്രൂപ്പ് ഓഫീസറെയും ഏറ്റുമാനൂര്‍ എ.സി. ഓഫീസറെയും സമീപിച്ചു. പരിഹാരമില്ലാതെ വന്നതോടെ ഗത്യന്തരമില്ലാതെ മുകള്‍നിലയിലെ വാടകക്കാര്‍ ഓരോരുത്തരായി മുറി ഒഴിഞ്ഞു. വാടകയിനത്തില്‍ പതിനായിരങ്ങള്‍ പ്രതിമാസം ദേവസ്വത്തിന് നഷ്ടപ്പെട്ടിട്ടും അധികാരികള്‍ അനങ്ങിയില്ല.

മുകള്‍നിലയിലെ ചോര്‍ച്ച വര്‍ദ്ധിച്ച് വെളളം കെട്ടിക്കിടന്ന് താഴത്തെ നിലയും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതോടെ പരിഹാരംതേടി വീണ്ടും താഴത്തെ വാടകക്കാരും പരാതിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സമീപിച്ചു. ഇതോടെ പ്രശ്‌നപരിഹാര നടപടി വേഗത്തിലായി. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി കെട്ടിടം ബലപ്പെടുത്താന്‍ കരാര്‍ നല്‍കി. ഒരു വര്‍ഷം മുമ്പ് കരാറുകാരന്‍ മുകള്‍നിലയുടെ കോണ്‍ക്രീറ്റും ഭിത്തിയും ഇടിച്ചു നിരത്തി. ലക്ഷങ്ങള്‍ വിലവരുന്ന കമ്പിയും ചുടുകട്ടയും അവിടെനിന്ന് കടത്തിയതല്ലാതെ കരാറുകാരന്‍ പിന്നീട് ഈ സ്ഥലത്തേക്ക് വന്നില്ല.

ഫലത്തില്‍ നവീകരണം കെട്ടിടം പൊളിക്കലായി മാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ അന്വേഷണമോ മേല്‍നോട്ടമോ ഇക്കാര്യത്തില്‍ ഉണ്ടായില്ല. വാര്‍ക്ക പൊളിച്ചുമാറ്റിയപ്പോള്‍ ആവശ്യമായ സംരക്ഷണമില്ലാതെ കെട്ടിടത്തിന്റെ താഴത്തെ നിലയും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. അഡ്വക്കേറ്റ്‌സ് ഓഫീസ്, ആയുര്‍വേദ ഫാര്‍മസി, ഇലക്ട്രോണിക്‌സ് ഷോപ്പ്, ലെയ്‌ത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് താഴത്തെ നിലയിലുള്ളത്. അവിടെയും മഴവെള്ളം ചോര്‍ന്നൊലിച്ച് ഫയലുകള്‍ നശിച്ചും വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നും നിരവധിയായ നഷ്ടങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകാന്‍ തുടങ്ങിയതോടെ പരാതിയുമായി വടകക്കാര്‍ ദേവസ്വം വിജിലന്‍സിനെ സമീപിച്ചു.
വിജിലന്‍സ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഉത്തരവാദപ്പെട്ട ബോര്‍ഡ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല. വക്കീല്‍ ഓഫീസുകളുടെ ചോര്‍ച്ച പരിഹരിക്കാന്‍ സ്വന്തം നിലയില്‍ റൂഫിംഗ് നടത്തിയാണ് താത്കാലിക പരിഹാരം കണ്ടെത്തിരിക്കുന്നത്. പണിതീര്‍ക്കാതെ വാടക വാങ്ങാനാവാത്ത നിലയിലാണ് ദേവസ്വം. ഒരു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്ന കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തതു മൂലം ദേവസ്വത്തിന് ഉണ്ടായിരിക്കുന്ന വരുമാന നഷ്ടം ലക്ഷങ്ങളാണ്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

കരാറുകാരന്റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുളള അലംഭാവവും മൂലം ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തില്‍ ജീര്‍ണാവസ്ഥയിലേക്ക് ദേവസ്വം മന്ദിരത്തെ കൊണ്ടെത്തിച്ചു. ലക്ഷങ്ങള്‍ ദേവസ്വത്തിന് വരുമാനം ഉണ്ടാക്കിത്തരുന്ന മന്ദിരം സംരക്ഷിച്ച് നില നിര്‍ത്തണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരന ും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകളുടെയും ദേവസ്വം ഉപദേശക സമിയുടെയും ഭക്തജനങ്ങളുടെയും ആവശ്യം.

Tags: buildingDevaswom BoardPalaLalam Mahadeva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.