ന്യൂദല്‍ഹി: ബാബ്റി മസ്ജിദ് പൊളിച്ചിട്ടു വന്ന 59 രാമഭക്തരാണ് ഗുജറാത്തിലെ ഗോധ്ര തീ പിടിച്ച ട്രെയിനില്‍ വെന്തുമരിച്ചതെന്ന ന്യായവാദവുമായി അരുന്ധതി റോയി. ഗോധ്ര ട്രെയിന് തീവെച്ച മുസ്ലിം തീവ്രവാദികളെ രക്ഷിക്കാനാണ് അരുന്ധതിയുടെ ഈ കള്ളം പറച്ചില്‍.
രാമക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി സംഘടിപ്പിച്ച പൂര്‍ണഹൂതി മഹായാഗത്തില്‍ പങ്കെടുത്തു മടങ്ങിയ 59 ഹിന്ദുക്കളാണ് ട്രെയിനില്‍ വെന്തുമരിച്ചത്. ട്രെയിനിന് മതമൗലികവാദികളായ മുസ്ലിങ്ങള്‍ മനപ്പൂര്‍വ്വം തീവച്ചതാണെന്ന നാനാവതി-മേത്ത കമ്മിഷന്റെ കണ്ടെത്തലിനെ ശരിവച്ച് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചത് ഗുജറാത്ത് ഹൈക്കോടതിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കുറ്റം ചെയ്ത മതമൗലികവാദമുസ്ലിങ്ങളെ രക്ഷിക്കാന്‍ അപകടം തീപിടിത്തമാണെന്നു പറയുന്നതിന് ഒരു യു.സി. ബാനര്‍ജി കമ്മിഷനെ നിയോഗിച്ചിരുന്നു. പക്ഷെ യുസി ബാനര്‍ജി കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഹൈകോടതി പറഞ്ഞിരുന്നു.
മസ്ജിദ് പൊളിച്ചത് 6/12/1992, ഗോദ്ര സംഭവം നടന്നത് 27/2/2002. ഇതിനെ ബാബറി പൊളിച്ചു വന്ന ഭക്തര്‍ എന്നാക്കി മാറ്റുകയായിരുന്നു അരുന്ധതി റോയി. . കഴിഞ്ഞ ദിവസം പാറ്റ പാര്‍ട്ടിയുടെ സമരപ്പന്തലില്‍ എത്തി കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്നും അരുന്ധതി റോയി പറഞ്ഞിരുന്നു.
ഇത്തരം കപട സെലക്ടീവ് സെക്കുലര്‍ ജീവികളാണ് തീവ്രവാദികളെക്കാള്‍ രാജ്യത്തിന് ശാപമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ ഏത് പ്രവൃത്തിയും നോര്‍മലൈസ് ചെയ്ത് ഹിന്ദുത്വ ഭീകരത എന്നൊക്കെയുള്ള നരേറ്റീവ് ഇറക്കുന്നതില്‍ മുന്നില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് അരുന്ധതി.
















