ആലപ്പുഴ: സഹപാഠിയുടെ ആക്രമണത്തിൽ മലയാളി മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു. ഉസ്‌ബെക്കിസ്താനില്‍ ആണ് സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠിയായ യുവാവ് സവാരിയയെ ലാപ്ടോപ്പ് ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിൽ ഇയാൾ ലാപ്ടോപ്പ് ഉപയോഗിച്ച് അടിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സവാരിയ മരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ആക്രമണമുണ്ടായി മണിക്കൂറുകൾക്കകം സാവരിയ മരിക്കുകയായിരുന്നു. പ്രതി പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇരുവരും സഹപാഠികളാണ്
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇവർ. സവാരിയയെ ഫോണിൽ ബന്ധപ്പെട്ടിട്ടും യാതൊരു വിവരവും ലഭ്യമാകാത്തതയോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. നാല് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കുട്ടിയുടെ ബന്ധു ആണ് മൃതദേഹം കൊണ്ടുവരാനായി ഉസ്ബക്കിസ്ഥാനിലേക്ക് പോയത്.
















