കൊച്ചി: തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ. കൃത്യനിർവ്വഹണത്തിൽ അനാസ്ഥ കാട്ടിയതിനാണ് നടപടിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കുഞ്ഞിന് നേരേ നേരത്തേ അതിക്രമം ഉണ്ടായപ്പോൾ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയുണ്ടായിരുന്നു.
വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. അന്വേഷണപുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ നൽകി. 29-ന് വിഷയം വീണ്ടും പരിഗണിക്കും.
















