India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലക്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് വഴിപാടുകൾ മോഷ്ടിച്ച കേസിൽ സമാജ്‌വാദി പാർട്ടിയ്‌ക്ക് പങ്കുണ്ടെന്ന് സൂചന. . കേസിൽ പ്രതിയായ ടിനു യാദവ് അഖിലേഷ് യാദവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇരുവരും ഏകദേശം 980 തവണ ഫോണിൽ സംസാരിച്ചതായാണ് ആരോപണം .

ബിജെപി ദേശീയ വക്താവ് അജയ് അലോകും സമാജ്വാദി പാർട്ടിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. “എസ്പിയുടെ പ്രവർത്തനങ്ങളുടെ പാളികൾ ക്രമേണ നീക്കം ചെയ്യപ്പെടുകയാണ്. ടിന്നു യാദവ് അഖിലേഷ്-ജിയുമായി പതിവായി ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നതായി സംസാരമുണ്ട്. പൂർണ്ണ ചിത്രം പുറത്തുവരുമ്പോൾ, രാജ്യം സത്യം അറിയും. മോഷണം നടന്നത് ആരുടെ നിർദ്ദേശപ്രകാരമാണെന്നും അത് വെളിപ്പെടുത്തും.”

ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വസ്തുതകൾ ഇനിയും പുറത്തുവരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാമെന്നും ബിജെപി വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടര വർഷമായി ടിന്നു യാദവ് അഖിലേഷ് യാദവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും പുറത്ത് വന്നിട്ടുണ്ട് . വഴിപാടുകളുടെ മോഷണം വെളിച്ചത്തു വന്ന ദിവസം തന്നെ ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചതായും സൂചനകളുണ്ട്.

 

Recent Posts