തിരുവനന്തപുരം: പത്തോളം ചട്ടലംഘനം നടത്തിയ അദാനിയ്‌ക്ക് നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍ എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നു. .അദാനിയുടെ കണ്ണിലെ കരടായ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി സ്ഥാനത്ത് നിന്നും തുറമുഖവകുപ്പിന്റെ കൂടി ചുമതലയുള്ള സതീശന്‍ മാറ്റിയത് ചില ഗൂഢനീക്കങ്ങളുടെ ഭാഗമായാണെന്ന് ആരോപണമുയരുന്നു.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സതീശന്‍ നേരെ പോയത് തന്റെ രാഷ്‌ട്രീയ ഗുരുവായ ജി. കാര്ത്തികേയന്റെ ഭാര്യ സുരേഖയെ കാണാന്‍ പോയിരുന്നു. സുരേഖയ്‌ക്ക് മുന്നില്‍ നിന്ന് സതീശന്‍ പൊട്ടിക്കരയുകയും ചെയ്തു. ഈ പൊട്ടിക്കരച്ചിലില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജി. കാര്‍ത്തികയേന്റെ മകന്‍ ശബരീനാഥന് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി യായി സതീശന്‍ നിയമിച്ചുവെങ്കിലും മരുമകള്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്നും ഒരു സാധാരണ പോസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ് സതീശന്‍.
ഈ മാറ്റം അദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 45 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് എംഎസ് സി എന്ന ആഗോളഷിപ്പിംഗ് കമ്പനിക്ക് 13000 കോടി രൂപയ്‌ക്ക് വിറ്റത്. ഈ ഓഹരിക്കൈമാറ്റം തന്റെ അറിവോടെയല്ലെന്ന് പിന്നീട് സതീശന്‍ പ്രസ്താവിച്ചെങ്കിലും ഇതിന്റെ പിന്നില്‍ മുഖ്യമന്ത്രിയും അദാനി ഗ്രൂപ്പും തമ്മില്‍ ധാരണയുണ്ടായിരുന്നു എന്ന രീതിയിലാണ് അഭ്യൂഹങ്ങള്‍.
ഈ കരാര്‍ കേരളത്തിന് ഗുണം ചെയ്യുമെന്നും 13,000 കോടി രൂപ വിഴിഞ്ഞത്തിന്റെ വികിസനത്തിന് ഉപയോഗിക്കും എന്നും തെറ്റായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ എഡിറ്റര്‍ പുത്തലത്തിനെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തേക്കുമെന്നും അറിയുന്നു. കാരണം ഈ 13000 കോടി വിഴിഞ്ഞത് ഇറക്കാനുള്ളതല്ല, അത് അദാനി ഗ്രൂപ്പിന്റെ സ്വകാര്യ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ ഇത് ശരിയല്ലെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അദാനി വിഴിഞ്ഞം തുറമുഖത്തിനായി ഏകദേശം 2500 കോടി മുടക്കി എന്നാണ് കണക്കെങ്കിലും 6000 കോടി രൂപയോളം മുടക്കി എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഇത്രയും തുക വലിയ റിസ്ക് എടുത്താണ് അദാനി മുടക്കിയത്. ഈ റിസ്കിനുള്ള പ്രതിഫലമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഇങ്ങിനെ റിസ്കെടുത്ത് ഒരു കമ്പനി വളരുമ്പോള്‍ അതില്‍ നിന്നുള്ള ലാഭം ബിസിനസുകാരന് അനുഭവിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
















