ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നുഴഞ്ഞു കയറിയ രണ്ട് ലഷ്കര്‍ ഇ ത്വയിബ ഭീകരരെ സൈന്യം വകവരുത്തി. ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകനെന്ന് സംശയിക്കുന്ന സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടുമാണ് ഭീകരരെന്ന് വൃത്തങ്ങൾ തിരിച്ചറിഞ്ഞു.
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒരു ഉന്നത ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകൻ ആണെന്ന് പറയുന്നു.സക്കീര‍് അഹമ്മദ് ഗാനിയാണ് ഈ ഉന്നത ലക്ഷകര്‍ ഇ ത്വയിബ പ്രവര്‍ത്തകന്‍. അത്യാധുനിക ഡ്രോണ്‍ നിരീക്ഷണവും ഉപഗ്രഹ നിരീക്ഷണവും ഉള്ളതിനാല്‍ ഇനി നുഴഞ്ഞുകയറ്റക്കാരായ ഭീകരര്‍ക്ക് പണ്ടത്തെപ്പോലെ അക്രമം നടത്താന്‍ കഴിയില്ല. അതിവേഗം ഇന്ത്യന്‍ സേന ഇവരെ കണ്ടെത്തുകയാണ്.
ചാൻപോറ ഗ്രാമത്തിൽ സുരക്ഷാ സേന ഏകോപിതമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം വൈകുന്നേരം 7:45 ഓടെയാണ് വെടിവയ്‌പ്പ് ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.
















