പാലക്കാട്: ആർഎസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിലെ പ്രതി പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ കീഴടങ്ങിഎ ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യപ്രതിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ കീഴടങ്ങി. എറണാകുളം സ്വദേശി ടി എ അയൂബാണ് കീഴടങ്ങിയത്. കേസിലെ മുഖ്യകണ്ണിയാണ് കീഴടങ്ങിയ അയൂബ്. പി എഫ് ഐയുടെ പ്രധാന ആയുധ പരിശീലകനാണ് ഇയാൾ. ഇന്നലെ കൊച്ചി എൻഐഎ കോടതിയിലാണ് കീഴടങ്ങിയത്.
ഈ പ്രതിക്കായി വലിയ തോതിൽ അന്വേഷണം നടക്കുകയായിരുന്നു. കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസും അന്വേഷണസംഘം പുറത്തിറക്കിയിരുന്നു. ഇയാളെ കണ്ടെത്തുന്നയാൾക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെയായിരുന്നു എൻഐഎയുടെ അന്വേഷണം നടന്നത്.
തനിക്കെതിരെ അന്വേഷണം വ്യാപിച്ചുവെന്ന് വ്യക്തമായതോടെയാണ് അയൂബ് കീഴടങ്ങിയതെന്നാണ് വിലയിരുത്തൽ.എടമനക്കാട് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. കൊലപ്പെടുത്തേണ്ട ആളുകളുടെ പട്ടിക വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. പിഎഫ്ഐ സംഘത്തിന് പ്രത്യേക വിംഗുകളുണ്ടായിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിനായി ആളുകളെയും നിയോഗിച്ചിരുന്നു
















