
ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ആഗ്ര സിക്കന്ദ്ര സ്വദേശി സുരേന്ദ്ര ശര്‍മ (44) ആണ് കൊല്ലപ്പെട്ടത്. സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്‌ക്ക് തോന്നിയ സംശയമാണ് ഭാര്യ റൂബിയെ കുടുക്കിയത്.
സുരേന്ദ്രയെ കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയില്‍ 45 ദിവസമായി പോലീസ് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് റൂബി പോലീസിന്റെ പിടിയിലാകുന്നത്. മേയ് 18 നാണ് സുരേന്ദ്രയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. 26-ാം തീയതി റൂബി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 45 ദിവസമായി തിരച്ചില്‍ തുടങ്ങിയെങ്കിലും യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല. കൊല്ലപ്പെട്ട സുരേന്ദ്രയുടെ സഹോദരനുണ്ടായ സംശയമാണ് ഭാര്യ റൂബിയിലേക്ക് അന്വേഷണം എത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസ് സംഘത്തിന് റൂബിയുടെ പൊരുമാറ്റത്തില്‍ തോന്നിയ അസ്വഭാവികതയും കേസില്‍ നിര്‍ണായകമായി. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബിയ പറഞ്ഞത്. അന്വേഷത്തിൽ റൂബിയുടെ മൊഴികളിൽ പോലീസിന് പൊരുത്തക്കേടുകൾ തോന്നി. പിന്നാലെ റൂബിയിൽ സംശയമുണ്ടെന്ന് പറഞ്ഞ് സഹോദരൻ അനിൽ ശർമ പോലീസിനെ സമീപിച്ചു. ശേഷം പോലീസ് വീട് പരിശോധിക്കുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ പുതുതായി ഇട്ട ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രയുടെ താമസം. സംഭവ ദിവസം മക്കളെ സുരേന്ദ്രയുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് മാറ്റിയാണ് റൂബി കൊലപാതകം പ്ലാന്‍ ചെയ്തത്. ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി മയക്കി. ബോധം നഷ്ടപ്പെട്ട സുരേന്ദ്രയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിനെ കാണായത് മുതല്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ കരഞ്ഞ് അഭിനയിച്ച റൂബി ഭര്‍ത്താവിന്റെ കുടുംബത്തോട് പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തകേടുണ്ടായിരുന്നു.
പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. കേസില്‍ ബാക്കിയുള്ളവരുടെ പങ്കിനെ പറ്റി അന്വേഷണം തുടരുകയാണ്.