Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

'അമ്മ' എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:20 pm IST
in Kerala, Mollywood, Entertainment

തിരുവനന്തപുരം: ‘അമ്മ’ എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം. ചില ലോബികളുടെ ബിനാമി തന്നെയാണ് രമേഷ് പിഷാരടി എന്നാണ് വിമര്‍ശനം ഉയരുന്നത്.

അമ്മ പ്രസിഡന്‍റായിരുന്ന ശ്വേതാമേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടന്ന 40 മിനിറ്റോളം നീണ്ട ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം 24-7 എന്ന ടിവി ചാനല്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ രമേഷ് പിഷാരടി ശ്വേതാമേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്കുന്നുമുണ്ട്. തനിക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നാണ് ശ്വേത പറഞ്ഞത് എന്നാല്‍ രാജിവെച്ച് പുറത്തുപോകണമെന്നും ഉള്ളില്‍ നിന്ന് അത് ചെയ്യാന്‍ പ്രയാസമാണെന്നും തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്. സാധാരണ തമാശകള്‍ പറയുന്ന രമേഷ് പിഷാരടിയില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു രമേഷ് പിഷാരടിയെയാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ കാണാന്‍ കഴിയുക.

മാത്രമല്ല, അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഡ് ഹോക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേതാമേനോന്‍ നിര്‍ഭയം തുറന്നുപറയുന്നുണ്ട്. ഇതിന് മുന്‍പുള്ള കീഴ്വഴക്കം പുതിയ സമിതി വരുന്നതുവരെ നിലവിലുള്ള സമിതി ഭരണം നടത്തുക എന്നതാണ്. അതിന് പകരം ശ്ലേതാമേനോന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അഡ് ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇക്കാര്യം ശ്വേതമേനോന്‍ തന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. “അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണമായും രാജി വച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നാണ് ബൈലോയില്‍ പറയുന്നതെന്നും ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്” ശ്വേത കുറിപ്പില്‍ പറയുന്നു. ഇത് ഒരു ലോബിയുടെ താല്‍പര്യപ്രകാരമാണെന്നും ഇതില്‍ നേതൃസ്ഥാനത്ത് രമേഷ് പിഷാരടിയെ കൊണ്ടുവന്നത് ആ ലോബിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാണെന്നുമാണ് ആരോപണം ഉയരുന്നത്.

നിയമത്തിന്റെ വശങ്ങള്‍ പറഞ്ഞുകൊണ്ടു ശ്വേതാമേനോന്റെ നിലപാടുകള്‍ അവര്‍ കോടതിയിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ബാബുരാജിന്റെ കാലത്ത് കണക്കില്‍ കൃത്രിമം നടന്നുവെന്ന് ശ്വേതാമേനോന്‍ പറഞ്ഞപ്പോള്‍ അത് തെളിിയിക്കാന്‍ പറ്റില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് ബാബുരാജിനെ രക്ഷിക്കാനാണ് രമേഷ് പിഷാരടി ശ്രമിക്കുന്നതെനനും ചിലര്‍ ആരോപിക്കുന്നു. മാത്രമല്ല, പണ്ടത്തെപ്പോലെ എല്ലാവിഭാഗത്തിന്റെയും പ്രതിനിധിയില്ല ഇന്ന് രമേഷ് പിഷാരടി എന്നതാണ് മറ്റൊരു വാദം. അയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി ആണ്. മാത്രമല്ല, അമ്മയിലെ മമ്മൂട്ടി, സിദ്ദീഖ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍കൂടിയാണ് രമേഷ് പിഷാരടി എന്നതിനാല്‍ ഒരു നിഷ്പക്ഷ നിലപാട് രമേഷ് പിഷാരടിയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയവും എതിര്‍ഗ്രൂപ്പ് സംശയിക്കുന്നു.

 

 

 

Tags: Shweta MenonAMMA General BodyRamesh Pishardoymalayalam cinemaAmmaShwetha MenonLatest newsSweta Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

Mollywood

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.