Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ൽ പൂർത്തിയാകണമെന്നും ഇതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയും അദാനി പോർട്‌സും ചേർന്ന് വിഴിഞ്ഞത്ത് 13,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരുമായി പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ വിഴിഞ്ഞത്ത് ഏതൊരു പുതിയ നിക്ഷേപത്തിനും സർക്കാരിന്റെ ഔദ്യോഗിക അനുമതി ആവശ്യമാണ്. 2080-ൽ പൂർണ്ണമായും സംസ്ഥാന സർക്കാരിന് കൈമാറേണ്ട തുറമുഖമാണിത്. അതിനാൽ വിദേശത്ത് നിന്നടക്കം വൻകിട നിക്ഷേപങ്ങൾ വരുമ്പോൾ സർക്കാരിനെ കൂടി പങ്കാളിയാക്കി മാത്രമേ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അദാനിയുടെ 49 ശതമാനം ഓഹരി എം.എസ്.സി കമ്പനിയുടെ ഉപവിഭാഗമായ, ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ആണ് അദാനി പോർട്സുമായി കൈകോർക്കുന്നത്. 27, 000 കോടി രൂപയുടെ പദ്ധതിയിൽ എം.എസ്.സിയുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ആഗോള ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി , വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വാങ്ങി.

ആകെ 2.85 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള പദ്ധതിയിൽ എം.എസ്.സി യുടെ ഉപ കമ്പനിയായ ടെര്‍മിനലല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്‌ (TiL) നിക്ഷേപിക്കുന്നത് 1.397 ബില്യൺ യുഎസ് ഡോളറാണ്. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 13000 കോടി രൂപയാണ് എം.എസ്.സി യുടെ നിക്ഷേപം. ബിഒടി കരാർ പ്രകാരം 40 വർഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോർട്സിന് 49% ഓഹരി വിൽക്കാൻ അനുവാദമുണ്ട് . ഈ വ്യവസ്ഥ പാലിച്ചാണ് 13000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.

Recent Posts