
തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
തിരുവനന്തപുരം: തിരുവനന്തപുരം മേയറായ വി.വി. രാജേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ ഒപ്പിടേണ്ട രജിസ്റ്റര്‍ തട്ടിപ്പറിച്ച് വാങ്ങിയത് കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.എസ്. ശബരീനാഥനാണെന്ന് വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ നടത്തിത് കോര്‍പറേഷന്‍ ജീവനക്കാരനായ യുസഫ് ആണ്.
“താന്‍ കൗണ്‍സിലര്‍മാരെക്കൊണ്ട് ഒപ്പിടീക്കാനായി രജിസ്റ്ററുമായി ഷീബാ പാട്രിക് എന്ന കോണ്‍ഗ്രസ് വനിതാ കൗണ്‍സിലറുടെ അടുത്ത് പോയതാണ്. ഒപ്പിട്ട ശേഷം ആ ബുക്ക് അവര്‍ മടക്കിത്തരാതെ കയ്യില്‍വെച്ചു. അവരില്‍ നിന്നും കെ.എസ്. ശബരീനാഥന്‍ ഈ രജിസ്റ്റര്‍ തട്ടിപ്പറിക്കുകയായിരുന്നു”. – യൂസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂസഫ് താന്‍ മേയറായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പേ കോര്‍പറേഷനിലുള്ള ജീവനക്കാരനാണെന്നും താനായിട്ട് ഒരു ജീവനക്കാരനെയും മാറ്റിയിട്ടില്ലെന്നും മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കി.
അതിന് ശേഷം ശബരിനാഥന്‍ ഈ രജിസ്റ്റര്‍ വിട്ടുകൊടുക്കാതെ ബലമായി കയ്യില്‍വെച്ചു. ഈ രജിസ്റ്റര്‍ ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും കൊടുത്തില്ല. ഇതുകണ്ട് ചോദിക്കാൻ ചെന്ന ചെമ്പഴന്തി ഉദയനെതിരെ ശബരിനാഥ് ചാടിവീണു. ബഹളം കൂടി….അടുത്തുനിന്ന കോൺഗ്രസ് കൗൺസിലർ ചൂടുവെള്ളമെടുത്ത് ബിജെപി കൗൺസിലർമാരുടെ മുകളിൽ ഒഴിക്കുന്നു; അതേ നാണയത്തിൽ തിരിച്ചു കിട്ടി…
ഉന്തും തള്ളുമായപ്പോള്‍ ശബരിനാഥന്‍ കോണ്‍ഗ്രസ് വനിതാ കൗൺസിലർമാരുടെ പുറകിൽ ഒളിച്ചു. ഇതിനിടെ ഒരു കോണ്‍ഗ്രസ് വനിതാ കൗൺസിലർ ചെമ്പഴന്തി ഉദയന്റെ ഷർട്ട് വലിച്ചുകീറി.