Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാനറിക്ക് സാമുറായികളുടെ വെല്ലുവിളി; ബ്രസീല്‍-ജപ്പാന്‍: ഇന്ന് രാത്രി 10.30ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 12:52 pm IST
in Football

ഹുസ്റ്റണ്‍: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും കാനഡയും തമ്മില്‍ ഇന്നലെ രാത്രി 12.30ന് നടന്നു. നോക്കൗട്ടായതുകൊണ്ടുതന്നെ 32 ടീമുകള്‍ക്കും ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. എക്‌സ്ട്രാ സമയത്തേക്കും ഷൂട്ടൗട്ടിലേക്കുമെല്ലാം ഇനി കളി നീളും. ഒരു കളി തോറ്റാല്‍ അടുത്ത കളിയില്‍ തിരിച്ചുവരാമെന്ന കണക്കുകൂട്ടലുകള്‍ക്ക് ഇനി സ്ഥാനമില്ല. തോറ്റാല്‍ പുറത്തേക്ക്, ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറില്‍.

അഞ്ച് തവണ ലോക ചാമ്പ്യന്മാരും ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരുമായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയ ബ്രസീല്‍ ഇന്ന് നോക്കൗട്ട് റൗണ്ടില്‍ പോരാട്ടത്തിനിറങ്ങുന്നു. ഏഷ്യന്‍ കരുത്തരും ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരുമായ ജപ്പാനാണ് എതിരാളികള്‍. ഇന്ന് രാത്രി 10.30ന് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ അടിച്ച വിനീഷ്യസ് ജൂനിയര്‍, മൂന്നെണ്ണം സ്വന്തമാക്കിയ മാത്യൂസ് കൂഞ്ഞ എന്നിവരുടെ കാലുകളിലാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍ മുഴുവന്‍.

മികച്ച താരനിരയുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങുന്നത്. എങ്കിലും മധ്യനിരയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഏഴ് ഗോളടിച്ച അവര്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. ആദ്യകളിയില്‍ മൊറോക്കോയോട് 1-1ന് സമനില പാലിച്ച കാനറികള്‍ രണ്ടാം കളിയിലും മൂന്നാം കളിയിലും ഹെയ്തിയെയും സ്‌കോട്ട്‌ലന്റിനെയും 3-0ന് തോല്‍പ്പിച്ചാണ് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32ല്‍ എത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറക്കിയ അതേ ഇലവനെത്തന്നെ ഇന്നത്തെ പോരാട്ടത്തിലും കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഇറക്കാനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പര്‍ താരം നെയ്‌മര്‍ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടായേക്കില്ല. പരിക്കിന്റെ പിടിയിലായ പ്ലേ മേക്കര്‍ റഫീഞ്ഞയും ഇന്ന് കളിക്കാനുണ്ടാവില്ല. എങ്കിലും പ്രതിരോധം മികച്ച പ്രകടനം പുറത്തെടുക്കുന്നത് ബ്രസീലിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. അതിവേഗ പ്രത്യാക്രമണം നടത്തുന്ന ജപ്പാന്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടുക എന്നതാണ് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ വലിയ വെല്ലുവിളി. അതേസമയം ജപ്പാന്റെ പ്രതിരോധം താരതമ്യേന ദുര്‍ബലമാണെന്നത് ബ്രസീലിന് കളിയില്‍ മുന്‍തൂക്കം നല്‍കുന്നു.

ഗ്രൂപ്പ് എഫില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ നോക്കൗട്ട് റൗണ്ടിലെത്തിയത്. ഗ്രൂപ്പിലെ മൂന്ന് കളികളില്‍നിന്ന് 7 ഗോളടിച്ച അവര്‍ മൂന്നെണ്ണം തിരിച്ചുവാങ്ങി. ആദ്യകളിയില്‍ നെതര്‍ലന്‍ഡ്‌സിനെ 2-2ന് സമനിലയില്‍ പിടിച്ച ജപ്പാന്‍ രണ്ടാം കളിയില്‍ ടുണീഷ്യയെ 4-0ന് തോല്‍്പ്പിച്ചു. അവസാന കളിയില്‍ സ്വീഡനുമായി 1-1ന് സമനിലയും പാലിച്ചു. കര്‍മാദ, ഉയിദെ, നകാമുറ എന്നിവരടങ്ങുന്ന താരനിരയിലാണ് ജപ്പാന്റെ പ്രതീക്ഷ. വിനീഷ്യസ് ജൂനിയര്‍, കുഞ്ഞ, റയാന്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയെ തടുത്തുനിര്‍ത്തുന്നതില്‍ വിജയിച്ചാല്‍ ജപ്പാന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്‌ക്കും. അവസരത്തിനൊത്തുയരാത്ത ബ്രസീലിയന്‍ മധ്യനിരയുടെ പോരായ്‌മയിലാണ് ജപ്പാന്‍ പ്രതീക്ഷകള്‍. അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളാണ് ജപ്പാന്റെ കരുത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച ചരിത്രമുള്ള ജപ്പാന് ബ്രസീലിനെ ഭയമില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും നോക്കൗട്ടില്‍ കടുത്ത പോരാട്ടം കാഴ്ചവച്ച ജപ്പാന്‍ മറ്റൊരു അട്ടിമറിക്കാണ് ലക്ഷ്യമിടുന്നത്.

കണക്കിലെ കളികളില്‍ ബ്രസീലിനാണ് മുന്‍തൂക്കം. സൗഹൃദമത്സരങ്ങളടക്കം ബ്രസീലും ജപ്പാനും ഇതുവരെ ഏറ്റുമുട്ടിയത് 14 തവണ. ഇതില്‍ 11 എണ്ണവും ബ്രസീല്‍ ജയിച്ചപ്പോള്‍ ഒന്നില്‍ ജയം ജപ്പാന് സ്വന്തം. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഏറ്റവും അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ജപ്പാനൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജപ്പാന്‍ വിജയിച്ചത്.

സാധ്യതാ ഇലവന്‍
ബ്രസീല്‍: അലിസണ്‍, ഡാനിലോ, മാര്‍ക്വിനോസ്, ഗബ്രിയേല്‍, സാന്റോസ്, ബ്രൂണോ ഗ്വിമാരസ്, കാസിമിറോ, റയാന്‍, പക്വേറ്റ, വിനീഷ്യസ് ജൂനിയര്‍, കൂഞ്ഞ.

ജപ്പാന്‍: സിയോ സുസുക്കി, ഇറ്റോ, ടോമിയാസു, ഇറ്റാകുര, റിറ്റ്‌സു ഡോന്‍, കൈഷു സാനോ, ആവോ തനക, കീറ്റോ നകമുറ, ഡെയ്ചി കമാഡ, ഡെയ്സെന്‍ മൈദ, അയാസെ ഉയിദ.

Tags: FIFA World Cup 2026Brazil vs Japan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ജര്‍മ്മനിയും പരാഗ്വെയും തമ്മിലിടയുമ്പോള്‍

Football

തുടരെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടി മെസി

Football

ഫിഫ ലോകകപ്പ് 2026: രണ്ടാമതായി ക്രൊയേഷ്യ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.