ചെന്നൈ : ഭാഗ്യരാജിന്റെ ഭൗതികശരീരം വീട്ടിലേയ്‌ക്ക് എത്തിക്കും മുൻപ് തന്നെ മാധ്യമങ്ങളുടെ കടന്നുകയറ്റം കുറയ്‌ക്കണമെന്ന് അഭ്യർത്ഥിച്ച് നടി സുഹാസിനിയും, നടൻ പാർത്ഥിപനും. ഭാഗ്യരാജിന്റെ വീട് നഗരത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ചെറിയ ഇടം മാത്രമാണിവിടെ ഉള്ളതെന്നും, മാധ്യമങ്ങൾ ഗേറ്റിന് സമീപം നിന്നാൽ മതിയെന്നും ആദരവ് അർപ്പിക്കാനെത്തുന്നവർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തി സംസാരിക്കുമെന്നും പാർഥിപൻ പറഞ്ഞു.ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയവർക്ക് സ്വാതന്ത്ര്യം നൽകണമെന്നും, തങ്ങളുമായി സഹകരിക്കണമെന്നും സുഹാസിനിയും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
നേരത്തെ നടൻ സലീംകുമാർ മരിച്ചപ്പോൾ വീട്ടിലുണ്ടായ ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. പിതാവിന്റെ വിയോഗ്യവ്യഥയിൽനിൽക്കുന്ന ചന്തുവിന് തന്നെ സഹികെട്ട് പ്രതികരിക്കേണ്ടി വന്നിരുന്നു. മൊബൈൽഫോൺ ക്യാമറയുമായി എത്തിയവർ ഒരു പരിധി കഴിഞ്ഞിട്ടും പോലീസിന്റേത് ഉൾപ്പെടെ നിർദേശങ്ങൾ അനുസരിക്കാതെ വന്നതോടെ ചന്തുവിന് അല്പം പരുഷമായി തന്നെ പ്രതികരിക്കേണ്ടിവനിരുന്നു.












