തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ രാവിലെ പവന് 200 രൂപ വർദ്ധിച്ച് തുറന്ന വിപണിയിൽ വൈകീട്ട് 840 രൂപ വീണ്ടും കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില ഉയരുന്നത്. ഒരു പവന് 880 രൂപയാണ് ഇന്ന് കൂടിയത്.
സമീപകാലത്തെ ഏറ്റവും വലിയ ഇടിവിനാണ് സ്വർണ്ണവിപണി ജൂൺ 25ന് സാക്ഷ്യം വഹിച്ചിരുന്നത്. ഇതോടെ ആശ്വാസത്തിലായ ഉപഭോക്താക്കൾക്ക് നിരാശ നൽകുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 2800 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായത്.
താഴേക്കിറങ്ങിയ സ്വര്‍ണം വീണ്ടും കയറ്റത്തിന്റെ പാതയിലാണ്, 1 ലക്ഷത്തില്‍ നിന്നും താഴേക്കെത്താനുള്ള എല്ലാ സൂചനകളും പൊന്ന് മുന്നോട്ട് വെച്ചിരുന്നു എങ്കിലും രാജ്യാന്തര വിപണിയില്‍ സംഭവിച്ച വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനകള്‍ സ്വര്‍ണത്തിന് പ്രതീക്ഷയേകുന്നു. പൊന്നിന് വില കുറയാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്.













