Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നോക്കൗട്ട് റൗണ്ടിലേക്ക് ആരൊക്കെ എന്നിതില്‍ ആറ് ഗ്രൂപ്പുകളിലെ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തം.

12 ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലെയും പ്രകടനം വിലയിരുത്തി മികച്ച എട്ട് മൂന്നാം സ്ഥാനക്കാരുമാണ് അടുത്ത റൗണ്ടിലേക്ക് കയറുന്നത്. ഇന്നലെ രാവിലെ നടന്ന അമേരിക്ക- തുര്‍ക്കി മത്സരം വരെയാണ് ഈ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടുള്ളത്.

ഗ്രൂപ്പ് എ

സഹ ആതിഥേയരായ മെക്‌സിക്കോ കളിച്ച മൂന്നു കളികളിലും വിജയിച്ച് 9 പോയിന്റുമായി നോക്കൗട്ടിലെത്തി. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും നാല് പോയിന്റുമായി റൗണ്ട് ഓഫ് 32ല്‍ കടന്നു. മൂന്നു പോയിന്റുള്ള ഏഷ്യന്‍ പ്രതീക്ഷയായ ദക്ഷിണകൊറിയയ്‌ക്ക് മറ്റു ഗ്രൂപ്പുകളിലെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഇടം നേടുമോ എന്ന് കാര്യത്തില്‍ വ്യക്തമാകൂ.

ഗ്രൂപ്പ് ബി

മൂന്നു കളികളില്‍നിന്ന് ഏഴ് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് നോക്കൗട്ട് ഉറപ്പിച്ചപ്പോള്‍ ഗോള്‍ ശരാശരിയില്‍ ബോസ്‌നിയയെ പിന്തള്ളി കാനഡയും നോക്കൗട്ടിലെത്തി. മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായ ബോസ്‌നിയയ്‌ക്കും റൗണ്ട് ഓഫ് 32ല്‍ ഇടമുണ്ട്.

ഗ്രൂപ്പ് സി

ഏഴ് പോയിന്റുമായി ബ്രസീല്‍ നോക്കൗട്ട് ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ മൊറോക്കോയ്‌ക്കും നോക്കൗട്ട് ബെര്‍ത്ത് ലഭിച്ചു. സ്‌കോട്‌ലന്‍ഡിന്റെ കാര്യത്തില്‍ നേരിയ സാധ്യത മാത്രമാണുള്ളത്.

ഗ്രൂപ്പ് ഡി

അമേരിക്ക ആറ് പോയിന്റോടെയും ഓസ്‌ട്രേലിയ നാല് പോയിന്റോടെയും നോക്കൗട്ടിലെത്തി. മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളെന്ന നിലയില്‍ പരാഗ്വെയ്‌ക്കും നോക്കൗട്ട് ബെര്‍ത്ത്. അമേരിക്കയ്‌ക്കെതിരേ ജയിച്ചെങ്കിലും തുര്‍ക്കി പുറത്ത്.

ഗ്രൂപ്പ് ഇ

അവസാന മത്സരത്തില്‍ ഇക്വഡോറിനോട് തോറ്റെങ്കിലും ജര്‍മനി ആറ് പോയിന്റുമായി ഗ്രൂ്പ്പില്‍ ഒന്നാമനായി നോക്കൗട്ടിലെത്തി. അത്രയും തന്നെ പോയിന്റുള്ള ഐവറി കോസ്റ്റും റൗണ്ട് ഓഫ് 32ല്‍ കയറി. നാല് പോയിന്റുള്ള ഇക്വഡോറിനുമുണ്ട് നോക്കൗട്ട് ബെര്‍ത്ത്.

ഗ്രൂപ്പ് എഫ്
നെതര്‍ലന്‍ഡ്‌സും (7 പോയിന്റ്) ജപ്പാനും (5) ഒന്നും രണ്ടും സ്ഥാനങ്ങളുമായി നോക്കൗട്ട് ഉറപ്പിച്ചപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരായി സ്വീഡനും കടന്നു. മറ്റ് ഗ്രൂപ്പുകളിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഗ്രൂപ്പ് ഐയില്‍ ഫ്രാന്‍സും നോര്‍വെയും, ഗ്രൂപ്പ് ജെയില്‍നിന്ന് അര്‍ജന്റീനയും ഗ്രൂപ്പ് കെയില്‍നിന്ന് കൊളംബിയയും നോക്കൗട്ടില്‍ ഇടം നേടി.

ഇതുവരെ പുറത്തായ ടീമുകള്‍

ഹെയ്തി, തുര്‍ക്കി, ടുണീഷ്യ, ജോ
ര്‍ദാന്‍, പാനമ, ഖത്തര്‍, കുറസാവോ.

ഉറപ്പായ നോക്കൗട്ട് മത്സരങ്ങള്‍

ദക്ഷിണാഫ്രിക്ക-കാനഡ, ജൂണ്‍ 28 രാത്രി 12.30
ബ്രസീല്‍- ജപ്പാന്‍, ജൂണ്‍ 29 രാത്രി 10.30
മൊറോക്കോ- നെതര്‍ലന്‍ഡ്‌സ്, ജൂണ്‍ 30, പുലര്‍ച്ചെ 6.30
അമേരിക്ക- ബോസ്‌നിയ, ജൂലൈ 2, പുലര്‍ച്ചെ 5.30

Recent Posts