
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കുറ്റവാളികളെയും കലാപകാരികളെയും നിയന്ത്രിക്കുന്നതിനായി കർശനമായ പുതിയ നിയമം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സുവേന്ദു അധികാരി സർക്കാർ. യുപിയുടെ ‘ബുൾഡോസർ മോഡലി’നേക്കാൾ ശക്തമാണ് ഇതെന്നാണ് സൂചന.
ഈ പുതിയ നിയമപ്രകാരം, പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തിന് കേടുപാടുകൾ വരുത്തുന്ന കലാപകാരികളിൽ നിന്ന് കനത്ത സാമ്പത്തിക പിഴ ഈടാക്കും. 1972 ലെ ‘പശ്ചിമ ബംഗാൾ പൊതു ക്രമസമാധാന പരിപാലന നിയമമാണ് ഇതിനായി ബംഗാൾ സർക്കാർ പുനഃപരിശോധിക്കാൻ പോകുന്നത് . ‘പശ്ചിമ ബംഗാൾ പൊതു സുരക്ഷയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ നിയന്ത്രണ ബിൽ, 2026’ എന്ന പേരിലാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുക.
ആധുനികവും സംഘടിതവുമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പഴയ നിയമം അപര്യാപ്തമാണെന്ന് സർക്കാർ വിശ്വസിക്കുന്നു. നിയമവാഴ്ച ബംഗാളിൽ നിലനിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പുതിയ നിയമത്തിലെ ഏറ്റവും ഭയാനകമായ വശം നഷ്ടപരിഹാരം സംബന്ധിച്ച നിയമമാണ്. ഒരു കലാപത്തിൽ സ്വകാര്യ സ്വത്തിന് കേടുപാടുകൾ സംഭവിച്ചാൽ, കുറ്റവാളിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി വിറ്റുകൊണ്ട് നഷ്ടപരിഹാരത്തിന്റെ മുഴുവൻ ചെലവും ഈടാക്കും.
നിയമം വളരെ കർശനമായതു കൊണ്ട് തന്നെ നഷ്ടപരിഹാരച്ചെലവ് കലാപകാരികളുടെ അടുത്ത ഏഴ് തലമുറകളെ നിരാലംബരാക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. കുറ്റവാളികളെ സാമ്പത്തികമായി പൂർണ്ണമായും നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു നടപടിയാണിത്.
ഉത്തർപ്രദേശിലെ ‘യോഗി മോഡലി’നേക്കാൾ കർശനമായിട്ടാണ് ഈ പുതിയ ബിൽ വിശേഷിപ്പിക്കുന്നത്. വിചാരണ കൂടാതെ വ്യക്തികളെ തടങ്കലിൽ വയ്‌ക്കാനും കുറ്റവാളികളെ ജില്ലയിൽ നിന്ന് നാടുകടത്താനും ഇത് പോലീസിന് അധികാരങ്ങൾ നൽകുന്നു. കൂടാതെ, കലാപകാരികൾക്കും ഗുണ്ടകൾക്കും അഭയം നൽകുന്നവർക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയാകും നൽകുക.