തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നുണ്ടെങ്കിലും ഒരു കാര്യം ഓര്‍ക്കണമെന്നും കോണ്‍ഗ്രസാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടനലംഘിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍. അക്കാര്യം നമ്മള്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും കരമന ജയന്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയുടെ 51-ാം വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ‘അടിയന്തരാവസ്ഥ, കറുത്ത അധ്യായത്തിന്റെ 51-ാം വർഷം’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സ് അടിച്ചേൽപ്പിച്ച അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം പുതിയ തലമുറ ഉറപ്പായും പഠിക്കുകയും മനസ്സിലാക്കുകയും വേണമെന്നും കരമന ജയന്‍ പറഞ്ഞു. .
ഇന്ത്യയുടെ ഭരണഘടന വലിച്ചുകീറിക്കളഞ്ഞ് ഇന്ദിരാഗാന്ധി 1975ല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ ഇന്ത്യയിലെ ഇരുള്‍ നിറഞ്ഞ അധ്യായമായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആ കാലഘട്ടത്തില്‍ സര്‍വ്വ മേഖലകളും നിരോധിക്കുകയും എല്ലാ ജനാധിപത്യ അവകാശങ്ങളെയും ചവുട്ടിമെതിക്കുകയും ചെയ്തുവെന്നും കരമന ജയന്‍ പറഞ്ഞു.
ആ രാത്രികള്‍ ഇന്ത്യന്‍ ജനതയ്‌ക്ക് മറക്കാന്‍ കഴിയില്ല. അന്ന് ആ കാളരാത്രികള്‍ക്കെതിരെ പോരാടിയത് ഭാരതീയ ജനസംഘവും സംഘപരിവാര്‍ സംഘടനകളും. അന്ന് ഒട്ടേറെ വലിയ വ്യക്തിത്വങ്ങള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഒളിവു ജീവിതം നടത്തേണ്ടി വരികയും ചെയ്തുവെന്നും കരമന ജയന്‍ പറഞ്ഞു.
സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA സെമിനാർ ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയ മുതിർന്ന നേതാക്കളും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
















