Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

അര്‍ജുന്‍ റാം മേഘ്വാള്‍byഅര്‍ജുന്‍ റാം മേഘ്വാള്‍
Jun 26, 2026, 07:15 am IST
inMain Article

ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ മായ്‌ക്കാനാകാത്ത കളങ്കമാണ് 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ അടിയന്തരാവസ്ഥ. പൗരാണിക കാലത്തെ സഭയും സമിതിയും മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ അനുഭവ മണ്ഡപം വരെ നീളുന്ന സംവാദങ്ങളുടെയും ജനാധിപത്യത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള രാഷ്‌ട്രത്തിലാണ് ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഡോ. ബി.ആര്‍. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവിനേറ്റ മുറിവായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍, രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ സ്വന്തം രാഷ്‌ട്രീയ അധികാരം നിലനിര്‍ത്താനാണ് അടിയന്തരാവസ്ഥയെ ആയുധമാക്കിയത്.

1971-ലെ പൊതു തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെത്തുടര്‍ന്ന് 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ 24-ന് സുപ്രീം കോടതി ഈ വിധിക്ക് സോപാധിക സ്റ്റേ നല്‍കിയെങ്കിലും പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം അവര്‍ക്ക് നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറുകയും പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്തു. ഈ രാഷ്‌ട്രീയ വെല്ലുവിളിയെയും കോടതി വിധി സൃഷ്ടിച്ച ആന്തരിക അസ്വസ്ഥതയെയും മറികടക്കാന്‍ ഇന്ദിരാഗാന്ധി ഭരണഘടനയുടെ 352-ാം അനുച്ഛേദം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗികമായ മുന്‍കൂര്‍ അനുമതി പോലുമില്ലാതെ, ഒരു സാധാരണ കടലാസില്‍ കുറിച്ച നിര്‍ദ്ദേശത്തിലൂടെ 1975 ജൂണ്‍ 25-ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അവര്‍ അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഉപദേശിച്ചു. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് മാത്രമാണ് മന്ത്രിസഭ വിളിച്ച് ചേര്‍ത്ത് ഇതിന് ഔദ്യോഗിക അംഗീകാരം വാങ്ങിയത്. ജുഡീഷ്യറിയെ വെല്ലുവിളിച്ചും മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തെ അട്ടിമറിച്ചും നടത്തിയ ഈ നീക്കം ഭരണകൂടത്തിന്റെ ഉന്നതങ്ങളിലെ സുതാര്യത തകര്‍ത്തു.

അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടു. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരമുള്ള അഭിപ്രായ-സഞ്ചാര സ്വാതന്ത്ര്യങ്ങളും, അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും തടയപ്പെട്ടു. ഏറ്റവും കഠിനമായ കാര്യം, ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുച്ഛേദം 32 പ്രകാരം പൗരന്മാര്‍ക്ക് കോടതിയെ സമീപിച്ച് നിയമപരമായ പരിഹാരം തേടാനുള്ള അവകാശം പോലും ഇല്ലാതായി എന്നതാണ്. പത്രസ്വാതന്ത്ര്യത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കുകയും, മിസ, ഡിഐആര്‍ തുടങ്ങിയ കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് രാഷ്‌ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും ജയിലിലടയ്‌ക്കുകയും ചെയ്തു. ‘രാഷ്‌ട്രം ആദ്യം’ എന്നതിന് പകരം ‘കസേര മുഖ്യം’ എന്ന തത്വമാണ് അന്ന് നടപ്പിലായത്.

ഭൂതകാലത്തിലെ ഈ കറുത്ത അധ്യായത്തിന്റെ ഓര്‍മ്മപ്പെടുത്തലായി മോദി സര്‍ക്കാര്‍ ജൂണ്‍ 25-നെ ‘സംവിധാന്‍ ഹത്യ ദിവസ്’ (ഭരണഘടനാ ഹത്യാ ദിനം) ആയി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെ ധീരമായി ചെറുത്തുതോല്‍പ്പിച്ചവരുടെ ത്യാഗങ്ങളെ സ്മരിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഈ ദിവസം പൗരന്മാരെ ഓര്‍മ്മിപ്പിക്കുന്നു. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന കാലം കഴിഞ്ഞെന്നും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ജനാധിപത്യം തഴച്ചുവളരേണ്ടതെന്നുമാണ് പുതിയ നൂറ്റാണ്ടിന്റെ കാഴ്ചപ്പാട്. മനുഷ്യന്റെ അന്തസ്സ്, ബഹുസ്വരത, ഭരണഘടനാപരമായ മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യത്തെ കൂടുതല്‍ ശക്തമായി ഭാവി തലമുറകള്‍ക്ക് കൈമാറാന്‍ നാം സദാ സന്നദ്ധരായിരിക്കണം.

Tags: Indira GandhiArjunRamMeghwal1975 Emergency
അര്‍ജുന്‍ റാം മേഘ്വാള്‍
അര്‍ജുന്‍ റാം മേഘ്വാള്‍
കേന്ദ്ര നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.