ന്യൂദല്‍ഹി: 93000 പാകിസ്ഥാന്‍ പട്ടാളക്കാര്‍ 1971ലെ യുദ്ധത്തില്‍ കീഴടങ്ങിയതിന് പിന്നില്‍ ഇന്ത്യയ്‌ക്ക് വേണ്ടി യുദ്ധം നയിച്ച ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെ യുദ്ധതന്ത്രങ്ങളാണ്. ഉടനെ യുദ്ധം തുടങ്ങാന്‍ പറഞ്ഞ ഇന്ദിരാഗാന്ധിയോട് അത് വേണ്ടെന്നും സാവധാനം യുദ്ധവം തുടങ്ങിയാല്‍ മതിയെന്നുമാണ് മനേക് ഷാ പറഞ്ഞത്.
കാത്ത് കാത്തിരുന്ന് മഞ്ഞ് കാലത്താണ് ഇന്ത്യ യുദ്ധം തുടങ്ങിയത്. വെറും 13 ദിവസത്തിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനെ അന്ന് കീഴടക്കി. പക്ഷെ അതേ മനേക്ഷാ പിന്നീട് ഇന്ദിരാഗാന്ധിയുടെ ശത്രുവായി. അതിന് കരാണം ഈ യുദ്ധത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയം തമ്മില്‍ ഒപ്പുവെച്ച കരാറാണ്. ഇതില്‍ ഇന്ത്യ്‌ക്ക് വേണ്ടത്ര നഷ്ടപരിഹാരം ഇന്ത്യ വാങ്ങിയെടുത്തില്ല എന്ന പരാതി മനേക് ഷായ്‌ക്കുണ്ടായിരുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയെ മാനിക്കുമെന്ന സുള്‍ഫീക്കര്‍ അലി ഭൂട്ടോയുടെ പ്രസ്താവന ഇന്ദിരാഗാന്ധി സ്വീകരിച്ചു. ഇക്കാര്യം രേഖാമൂലം എഴുതി ഒപ്പിടണമെന്ന അഭിപ്രായക്കാരനായിരുന്നു മനേക് ഷാ. രേഖ ഇല്ലാത്തതുകൊണ്ടാണ് പിന്നീടും കശ്മീരിലേക്ക് പാകിസ്ഥാന്‍ അതിക്രമിച്ച് കടന്നുകൊണ്ടിരിക്കുന്നത്.
യുദ്ധത്തില്‍ പത്ത് ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്നു. ഇവരെ തിരിച്ചയയ്‌ക്കാന്‍ മനേക് ഷാ ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചിരുന്നു. ഇങ്ങിനെ ഷിംല കരാറില്‍ ഇന്ദിരാഗാന്ധിയെ ചോദ്യം ചെയ്തതിനാല്‍ ഫീൽഡ് മാർഷൽ മനേക്ഷാ പിന്നീടുള്ള നാളുകളിലെല്ലാം അവഗണന നേരിട്ടു.
:
ഫീൽഡ് മാർഷൽ പദവി എന്നാൽ മരണം വരെ സർവീസിലുള്ള വ്യക്തി എന്നാണ് അർത്ഥം. അദ്ദേഹത്തിന് ശമ്പളത്തിന് അർഹതയുണ്ട്. എന്നാൽ ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി സത്യം വിളിച്ചുപറഞ്ഞതിന് മനേക്ഷാ വേട്ടയാടപ്പെട്ടു.
ഷിംല എഗ്രിമെൻ്റ് സൈൻ ചെയ്തത് ഒരു Sell Out ആണെന്ന് ഇന്ദിര ഗാന്ധിയുടെ മുഖത്ത് നോക്കി പറയുകയും
” You lost Everything ” എന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തതിന് പ്രതികാരം എന്നവണ്ണം ശമ്പളം കൊടുത്തില്ല, പെൻഷൻ മാത്രം അനുവദിച്ചു.
മനേക്ഷാ മരണശയ്യയിൽ കിടക്കുമ്പോൾ ഡോ. എ.പി.ജെ അബ്ദുൽ കലാം എന്ന രാഷ്‌ട്രപതി മനേക്ഷായെ സന്ദർശിച്ചു. “എന്തെങ്കിലും ആവശ്യമുണ്ടോ?” എന്ന് ചോദിച്ച കലാമിനോട് മനേക്ഷാ പറഞ്ഞു: “സാർ, എനിക്ക് ഇന്നുവരെ ഫീൽഡ് മാർഷലിന്റെ ശമ്പളം ലഭിച്ചിട്ടില്ല.”
നടുങ്ങിപ്പോയ കലാം തിരിച്ചുപോയി മൂന്നാം ദിവസം 1 കോടി 30 ലക്ഷം രൂപയുടെ ചെക്ക് എത്തിച്ചു. എന്നാൽ ആ തുക മനേക്ഷാ സ്വന്തം ആവശ്യത്തിന് എടുത്തില്ല, അത് മുഴുവൻ ആർമി വെൽഫെയർ ഫണ്ടിലേക്ക് തിരിച്ചുനൽകി.
2008-ൽ മനേക്ഷാ അന്തരിച്ചപ്പോൾ അന്നത്തെ സോണിയാഗാന്ധി ചരടുവലിച്ച മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ ഇന്ദിരാഗാന്ധി തുടങ്ങിവെച്ച പ്രതികാരം തുടര്‍ന്നു. ഒരു ക്യാബിനറ്റ് മന്ത്രിയോ, മൂന്ന് സേനാ തലവന്മാരോ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. 1971-ൽ നമുക്ക് വിജയം നേടിത്തന്ന ഹീറോയോട് കാണിച്ച നന്ദികേട്!
“ഇതൊന്നും ഇന്ത്യൻ സേന മറന്നിട്ടില്ല. മറക്കില്ല. കാരണം സേനയുടെ പ്രതിബദ്ധത ഏതെങ്കിലും വ്യക്തിയോടോ രാഷ്‌ട്രീയത്തോടോ അല്ല, അത് ഈ രാഷ്‌ട്രത്തോടാണ്!”
അവർ ജീവിക്കുന്നത് മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ്:
നാം (പേര്)
നമക് (ഉപ്പ്/കൂറ്)
നിഷാൻ (പതാക)
















