Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം : കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും. കൊല്ലം കരുനാഗപ്പള്ളിയിലെ മദ്രസയിലാണ് ബംഗ്ലാദേശികൾക്ക് മതപഠനത്തിന് സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത്. അമർ ഖാൻ എന്ന യുവാവിനെയാണ് മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത്. ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്ക് നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്നവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റിന്റെ പ്രധാന ഏജന്റായ മുംതാസ് ബീഗത്തിന്റെ മകനാണ് അമർ ഖാൻ.

മുംതാസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മദ്രസകൾ കേന്ദ്രീകരിച്ച് ബംഗ്ലാദേശികൾ മതപഠനം നടത്തുന്നുവെന്ന വിവരം ലഭിച്ചത്. കരുനാഗപ്പള്ളി പുത്തൻ തെരുവ് മുസ്ലീം ജമാത്ത് പള്ളിയുടെ കീഴിലുള്ള ശരീയത്തുൽ ഇസ്ലാം മദ്രസയിലാണ് ബംഗ്ലാദേശിയ്‌ക്ക് മതപഠനത്തിന് അവസരമൊരുക്കിയത്. അമർഖാന് കേരളത്തിലെ വിലാസത്തിൽ ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകളുമുണ്ട്. ഇതിനായി അമർഖാനെ സഹായിച്ചത് കരുനാഗപ്പള്ളിയിലെ ചില ഇസ്ലാം പുരോഹിതർ തന്നെയാണ്. മദ്രസയിൽ പഠിക്കാനെത്തിയ അമർ ഖാനെ പറ്റി ഇസ്ലാം പുരോഹിതർ അന്വേഷിക്കാൻ പോലും തയ്യാറായില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മദ്രസകളിൽ ബംഗ്ലാദേശികൾ പഠിക്കുന്നുണ്ട്. ഇതിന് സഹായങ്ങൾ ചെയ്യുന്നത് കേരളത്തിലെ തന്നെ തീവ്ര ഇസ്ലാമിസ്റ്റുകളാണ്.

Recent Posts