Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

അതുവരെ എല്ലാ ആരോപണങ്ങളേയും നേരിട്ട് ഏഴ് മണിക്കൂറോളം പൊരുതി നിന്ന ശ്വേതമേനോന്‍ ഈ ആരോപണം കേട്ടതോടെയാണ് തളര്‍ന്ന് വേദനിച്ചുകൊണ്ട് രാജിവെച്ചതെന്നും ലക്ഷ്മീപ്രിയ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചതെന്ന് തുറന്നടിച്ച് ലക്ഷ്മിപ്രിയ. അതുവരെ എല്ലാ ആരോപണങ്ങളേയും നേരിട്ട് ഏഴ് മണിക്കൂറോളം പൊരുതി നിന്ന ശ്വേതമേനോന്‍ ഈ ആരോപണം കേട്ടതോടെയാണ് തളര്‍ന്ന് വേദനിച്ചുകൊണ്ട് രാജിവെച്ചതെന്നും ലക്ഷ്മീപ്രിയ.

പണ്ട് ഇടത് പക്ഷ സഹയാത്രികനായ ഇന്നസെന്‍റ് ചേട്ടര്‍ അമ്മയുടെ പ്രസിഡന്‍റായപ്പോള്‍ ആര്‍ക്കും ആരോപണമില്ലായിരുന്നു. അയിത്തമില്ലായിരുന്നു. അതിന് ശേഷം ഇടത്പക്ഷത്തിന്റെ ഗണേഷ് കുമാര്‍ പ്രസിഡന്‍റ് ആയപ്പോഴും ആര്‍ക്കും പരാതിയില്ല. അയിത്തമില്ല.- ലക്ഷ്മീപ്രിയ പറഞ്ഞു.

മമ്മൂട്ടി എന്നും സിപിഎം രാഷ്‌ട്രീയം തുറന്നുപറഞ്ഞയാളാണ്. സിദ്ദിഖ് കോണ്‍ഗ്രസിനെ അനുകൂലിക്കുന്നയാളാണ്. രമേഷ് പിഷാരടിയും കോണ്‍ഗ്രസിന്റെ എംഎല്‍എ ആണ്. ഇവര്‍ക്കൊന്നും ഇല്ലാത്ത അയിത്തം എങ്ങിനെയാണ് ശ്വേതാമേനോനും ലക്ഷ്മീപ്രിയയ്‌ക്കും അഞ്ജലി നായര്‍ക്കും വരുന്നത്? അവര് കാണുക പോലുമില്ലാതെ, അവര്‍ക്ക് യാതൊരു തെളിവു പോലുമില്ലാത്ത ഒരു കാര്യത്തില്‍ എങ്ങിനെയാണ് ഞങ്ങളൊക്കെ ബിജെപി കാന്‍ഡിഡേറ്റുകളായതും ശ്വേതാമേനോന്‍ ക്യാഷ് വാങ്ങിയാണ് ബിജെപി കാന്‍ഡിഡേറ്റുകളെ നിര്‍ത്തിയത് എന്ന് പറഞ്ഞാല്‍ അത് എങ്ങിനെ ശരിയാകും.- ലക്ഷ്മീപ്രിയ പറഞ്ഞു.

Recent Posts