കൊച്ചി : അൻസിബയെ മതവുമായി ബന്ധപ്പെടുത്തി തീവ്രവാദി- ജിഹാദി എന്നൊക്കെ വിളിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. അതൊരു സാമൂഹിക പ്രശ്‌നമാണ്. മലയാള സിനിമയിൽ ഒരിക്കലും പാടില്ലാത്ത കാര്യമാണ്. സംഘടന ഭാരവാഹികളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമർശം വന്നിട്ടുണ്ടെങ്കിൽ അതൊരു സാമൂഹിക പ്രശ്‌നമാണെന്നും കമൽ പറഞ്ഞു.
കേരള സ്റ്റോറി പോലുള്ള പ്രോപ്പഗണ്ട സിനിമകൾ മലയാളത്തിൽ വരാൻ പാടില്ല . കേരളീയ സമൂഹത്തിൽ സംഘപരിവാറും അതിന്റെ ആശയങ്ങളും ഏതെല്ലാംവിധത്തിലാണ് കടന്നുകയറുന്നതെന്ന് തിരിച്ചറിയണം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിലും അതിന്റേതായ അനുരണനങ്ങൾ പലരീതിയിലുമുണ്ടെന്നുമാണ് കമലിന്റെ വാദം.
കേരളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരിയെ മതം മാറ്റിയതിനെ ഇതിവൃത്തമാക്കി ഇസ്ലാമിക ജിഹാദിനെ പൂർണ്ണമായും വെള്ളപൂശി ആമി എന്ന പേരിൽ ചിത്രമൊരുക്കിയ സംവിധായകനാണ് കമൽ. ; ‘ഇസ്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന മതമാണ്, ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്’. ഈ രണ്ടു വാചകങ്ങളായിരുന്നു ആമി എന്ന ചിത്രത്തിലൂടെ കമൽ ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ചത്.മാധവിക്കുട്ടി സ്വന്തമായി മതപരിവര്‍ത്തനം ചെയ്തതാണെന്ന് വരുത്താന്‍ കമല്‍ നടത്തിയ ശ്രമമായിരുന്നു ആമി എന്ന ചിത്രം.
ഈ സത്യങ്ങളൊക്കെ മറച്ച് വച്ച് സംഘപരിവാറിനെയും, ഹിന്ദുത്വത്തെയും അപമാനിക്കാനും, അവഹേളിക്കാനുമാണ് കമൽ ശ്രമിക്കുന്നത്. ലൗ ജിഹാദിനെ തുറന്ന് കാട്ടുന്ന കേരള സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ തങ്ങളുടെ മൂടുപടങ്ങൾ വലിച്ചു കീറുന്നതാണെന്നും കമലിന് ഉത്തമബോധമുണ്ട്.













