Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 11:07 am IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്നത് വ്യാപകമാകുന്നു. നഗരത്തിന് പുറത്ത് നിന്ന് സര്‍വീസ് ആരംഭിച്ച് നഗരത്തിന് പുറത്ത് യാത്ര അവസാനിക്കുന്ന രീതിയിലാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. കിഴക്കേകോട്ടയില്‍ നിന്ന് യാത്ര ആരംഭിക്കാനോ അവസാനിപ്പിക്കാനോ സ്വകാര്യ ബസുകള്‍ക്ക് അനുവാദമില്ല. എന്നാല്‍ നഗരത്തിലോടുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും കിഴക്കേകോട്ടയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും.

കളിപ്പാന്‍കുളം, തളിയല്‍, വഞ്ചിയൂര്‍, പാല്‍ക്കുളങ്ങര, തമലം, മങ്കാട്ട്കടവ്, പിടിപി നഗര്‍, പൗഡിക്കോണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരെ നിരവധി പരാതികളാണ് ആര്‍ടിഒയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പാതിവഴി ട്രിപ്പ് അവസാനിപ്പിക്കുക, പെര്‍മിറ്റിലില്ലാത്ത റൂട്ടിലേക്ക് സര്‍വീസ് നടത്തുക, മുഴുവന്‍ ഷെഡ്യൂളുകളും സര്‍വീസ് നടത്താതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് സ്വകാര്യ ബസുകള്‍ നടത്തുന്നത്.

കളിപ്പാന്‍കുളം വഴി കൊഞ്ചിറവിളയ്‌ക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ വര്‍ഷങ്ങളായി ആറ്റുകാല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. നിരവധി പരാതികളും നിവേദനങ്ങളും അധികാരികള്‍ക്ക് നല്‍കിയെങ്കിലും കളിപ്പാന്‍കുളത്തുകാരുടെ യാത്രാക്ലേശത്തിന് ഇതുവരെ പരിഹാരമായില്ല. അത് പോലെ തന്നെ തളിയല്‍ വഴി സര്‍വീസ് നടത്തേണ്ട സ്വകാര്യ ബസുകള്‍ തളിയലിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. നാല് സ്വകാര്യ ബസുകള്‍ക്കാണ് തളിയല്‍ വഴി സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗുരുതരമായ പെര്‍മിറ്റ് ലംഘനമാണ് ഈ സ്വകാര്യ ബസുകള്‍ നടത്തുന്നത്.

തളിയല്‍ വഴി കൊഞ്ചിറവിളയിലേക്ക് സര്‍വീസ് നടത്തേണ്ട ബസുകള്‍ തമ്പാനൂര്‍ പൊന്നറ പാര്‍ക്ക് ചുറ്റി കിഴക്കേകോട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ആറ്റുകാല്‍ തളിയല്‍ വഴി തമലത്തേക്ക് സര്‍വീസ് നടത്തേണ്ട ബസുകള്‍ കാലടിയില്‍ യാത്ര അവസാനിപ്പിക്കുന്നു. നിരവധി പരാതികളാണ് തളിയലിലെ റസിഡന്റ്‌സ് അസോസിയേഷനുകളും സാംസ്‌കാരിക സംഘടനകളും ഗതാഗതവകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ജില്ലാ കോടതി സ്ഥിതിചെയ്യുന്ന വഞ്ചിയൂര്‍ വഴി മെഡിക്കല്‍ കോളജിലേക്ക് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വഞ്ചിയൂര്‍ വഴി സര്‍വീസ് നടത്താതെ സ്റ്റാച്യൂ വഴിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. നിരന്തരം പെര്‍മിറ്റ് ലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കിയത് 1994ല്‍ ആര്‍. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്താണ്. ആദ്യം നഗരപരിധിയില്‍ 100 സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാണ് പെര്‍മിറ്റ് നല്‍കിയത്. പിന്നീട് കോടതി വിധിയിലൂടെയും മറ്റും കൂടുതല്‍ ബസുകള്‍ പെര്‍മിറ്റ് നേടി. ഇപ്പോള്‍ 130 ഓളം സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചില സ്ഥലങ്ങളിലേക്ക് കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയ്യാറാക്കിയ സ്വകാര്യ ബസുകളുടെ റൂട്ടുകളും സമയക്രമവും പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരത്തിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.

 

Tags: Private busThiruvananthapuramservice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

പുതിയ വാര്‍ത്തകള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.