ന്യൂദല്‍ഹി: ഭാരതം ആരാധിക്കുന്ന സ്വാതന്ത്ര്യസമരപോരാളിയായ വീർ സവർക്കറെ രാഹുല്‍ ഗാന്ധി അപമാനിച്ച കേസില്‍ വീരസവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ ക്രോസ് വിസ്താരം നടത്തവേ ജഡ്ജിമാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടുകയാണ്.
വീര സവര്‍ക്കറെ ബ്രിട്ടീഷുകാരോട് സ്ഥിരമായി മാപ്പപേക്ഷ നല്‍കുന്ന വീരന്‍ എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗാന്ധിജിയെയും ബ്രിട്ടീഷുകാരുടെ സേവകനായി കണക്കാക്കേണ്ടി വരുന്ന ചില അവസരങ്ങള്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മോഹൻദാസ് കരംചന്ദ് ഗാന്ധി ബ്രിട്ടീഷ് പ്രഭുക്കന്മാർക്കും വൈസ്രോയിമാർക്കും അയച്ച 12 കത്തുകൾ ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഈ വിഷയത്തിൽ ചില ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വക്കീലായ അഭിഷേക് മനു സിംഘ് വിയോട് ചോദിച്ചത്.
”ബ്രിട്ടീഷ് വൈസ്രോയിക്ക് അയച്ച ഓരോ കത്തിന്റെയും അവസാനം മോഹൻദാസ് കരംചന്ദ് ഗാന്ധി ‘നിങ്ങളുടെ വിശ്വസ്തനായ സേവകന്‍ (Your loyal servant) എന്ന് എഴുതിയിരുന്നുവെന്നതും, ബ്രിട്ടീഷുകാരിൽ നിന്ന് പ്രതിമാസം 1,200 രൂപ ശമ്പളം കൈപ്പറ്റിയിരുന്നുവെന്നതും താങ്കളുടെ കക്ഷിയായ രാഹുൽ ഗാന്ധിക്ക് അറിയാമോ? അങ്ങനെയെങ്കിൽ, മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ബ്രിട്ടീഷുകാരുടെ ഒരു സേവകനായും, തൽഫലമായി രാജ്യദ്രോഹിയായും കണക്കാക്കേണ്ടി വരില്ലേ?””- ഈ ചോദ്യങ്ങള്‍ക്ക് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഉത്തരമില്ലായിരുന്നു.
“മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറുടെ ധീരതയെ പുക്ഴ്‌ത്തിക്കൊണ്ട് കത്തുകള്‍ എഴുതിയിരുന്നു. രാഹുല്‍ ഗാന്ധി തന്റെ അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെ കാഴ്ചപ്പാട് തെറ്റാണെന്ന് സമ്മതിക്കുമോ?”- സുപ്രീം കോടതി ജഡ്ജിയുടെ ഈ കുറിക്കുകൊള്ളുന്ന ചോദ്യത്തിനും അഭിഷേക് മനു സിംഘ് വി മൗനം പാലിച്ചു.
നമ്മുടെ ആദരണീയരായ സ്വാതന്ത്ര്യസമരസേനാനികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും സുപ്രീംകോടതി ജഡ്ജി നിര്‍ദേശിച്ചു.
വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന വീര്‍ സവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ നല‍്കിയ കേസില്‍ വിചാരണ തുടരുകയാണ്. ഈ കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി കിട്ടിയേക്കുമന്ന അഭിപ്രായം ശക്തമാവുകയാണ്.
















