Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 08:31 am IST
in Editorial

പരിഹാസത്തിന്റെ ചാണയിലുരച്ച് മൂര്‍ച്ച കൂട്ടിയ ആ നാരായം നിലച്ചു. ഒഴുക്കിനൊത്ത് നീന്തിയവര്‍ സംസ്‌കാരത്തിന്റെ ശുഭ്രാകാശത്ത് അഴുക്കു പുരട്ടുകയായിരുന്നുവെന്ന് വിളിച്ചുപറഞ്ഞ പി. നാരായണക്കുറുപ്പെന്ന തന്റേടം വിട വാങ്ങിയിരിക്കുന്നു.

‘നിര്‍ത്തുന്നില്ലാ പണി ഞാന്‍,
ജീവിത ശില്‍പം തീര്‍ക്കാന്‍ ഭഗവന്‍
നേടിയ ചിറ്റുളി വീതുളി കൊണ്ടിഹ മാറി-
ച്ചെത്തിയിരിപ്പു, മിനുക്കിയിരിപ്പൂ’ എന്ന് കാലത്തിന് മുന്നേ നടക്കുകയും തനിക്ക് പിന്നാലെ എത്താന്‍ പാടുപെടുന്ന കാലത്തെ തിരുത്തുകയും ചെയ്ത ഒരാള്‍, കവിതയില്‍ സംഗീതത്തെ കൂട്ടിയിണക്കിയ ഒരാള്‍, കവിത തിരുത്തുന്നവന്‍ കവിയായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച പ്രിയ കവി. ഓണാട്ടുകരയുടെ മണ്ണില്‍ കവിതയും കഥയും സിനിമയും ചൊല്‍ക്കാഴ്ചകളും മാത്രമല്ല മൂര്‍ച്ചയുള്ള നര്‍മ്മവും വിളയുമെന്ന് ജീവിതം കൊണ്ട് നാരായണക്കുറുപ്പ് കാണിച്ചുതന്നു. ഒടുവില്‍ കാലത്തിന്റെ നെഞ്ചിലേക്ക് ആത്മാവിനെ ചേര്‍ത്തുവച്ച് നമുക്കിടയിലൂടെ ഈ കവി നടന്നുമറഞ്ഞു.

എഴുത്തില്‍ ദര്‍ശനമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന എഴുത്തുകാരന്‍. സര്‍വകാലത്തെയും പ്രചോദിപ്പിക്കുന്നതിന് ഈശ്വരന്‍ നിയോഗിച്ച ആളെന്നായിരുന്നു മതം. അതുകൊണ്ട് നാടിനെ പിന്നോട്ടടിക്കുന്ന എഴുത്തിനെയും എഴുത്തുകാരെയും പിന്തുടര്‍ന്ന് തിരുത്തി. പലരെയും രൂക്ഷമായ പരിഹാസത്തിന്റെ ശരം തൊടുത്ത് ശാസിച്ചു. ലബ്ധപ്രതിഷ്ഠരും സിദ്ധഹസ്തന്മാരും പ്രശസ്തിയുടെ കൊടുമുടി താണ്ടിയവരുമൊക്കെ ആ നിരൂപണ ശരത്തില്‍ പിടഞ്ഞ് അഹന്ത വെടിഞ്ഞു. അപൂര്‍വം ചിലര്‍ അലോസരം കൊണ്ട് മുഖം വീര്‍പ്പിച്ചു. ‘പരിഹാസത്തിലെ ഹാസം മനസ്സിലാകാതെ പോയവര്‍’ എന്ന് കവി അവരെക്കുറിച്ച് പരിതപിച്ചു. ഇടത്തോട്ട് ചരിഞ്ഞുവീണ ഒരു തലമുറയെ നേര്‍വഴിയിലേക്ക് നയിക്കുകയാണ് കേരളത്തിന്റെ സാംസ്‌കാരിക ദൗത്യമെന്ന് പറയുകയും ചെയ്തു.

തപസ്സില്‍ നിന്നാണ് രാഷ്‌ട്രമുണ്ടായതെന്നും, ത്യാഗമാണ് അതിന്റെ അടിസ്ഥാനമെന്നും ത്യാഗത്തിനുപാധി തപസ്യയാണെന്നും കുറുപ്പ് സാര്‍ സമര്‍ത്ഥിച്ചു. കഥയറിയാതെ ആട്ടം കാണുന്ന സമകാല സാംസ്‌കാരികലോകത്തിന്റെ തമസ്‌കരണ ഭീഷണികളെ ആര്‍ജവം കൊണ്ടു ചെറുക്കുകയും കളിവിളക്കിന്റെ തെളിച്ചത്തെയും സംസ്‌കൃതിയെയും പുതുകാലത്തിന് പകരുകയും ചെയ്തിരുന്നു. കലയുടെ എല്ലാ തലങ്ങളെയും നാരായണക്കുറുപ്പിന്റെ നാരായം സ്പര്‍ശിച്ചു. അത് കേവലസ്പര്‍ശമായിരുന്നില്ല. കലയുടെ ആത്മാവിനെ അറിഞ്ഞവന്റെ സ്പര്‍ശമായിരുന്നു. നാടന്‍പാട്ടിന്റെ ശീലുകളും കഥകളിയുടെ മുദ്രാഭിനയ ചാരുതയും സോപാനത്തിന്റെ സംസ്‌കൃതനാടക അരങ്ങുകളുമൊക്കെ ഒരുപോലെ വഴങ്ങുന്ന അപൂര്‍വ കലാനിധിയായിരുന്നു ഈ കവി.

വിട്ടുവീഴ്ചയില്ലാത്ത ദേശീയബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ ചിന്തകള്‍. കവിയും കലാകാരനും സംഘടിക്കേണ്ടത് രാഷ്‌ട്രത്തിന് വേണ്ടിയാകണമെന്നും, വര്‍ത്തമാനകാലത്തെ ആശ്രമവാടങ്ങളാകണം കലാകാരന്റെ മനസ്സെന്നും ഓര്‍മ്മിപ്പിച്ചു. ഒത്തുചേര്‍ന്ന ഇടങ്ങളിലൊക്കെ ചെറിയ വാക്കുകളില്‍ ആ ചിന്തകള്‍ ചിതറിവീണു. സംസ്‌കാരത്തിന്റെ എതിര്‍ചേരികളില്‍ നിലയുറപ്പിച്ചവര്‍ക്ക് സാംസ്‌കാരിക നായകരാകാന്‍ എന്തര്‍ഹതയെന്ന് ചങ്കുറപ്പോടെ ചോദിച്ചു. സമൂഹത്തെ സംസ്‌കാരത്തിന്റെ വഴിയേ നയിക്കുന്നവരാണ് യഥാര്‍ത്ഥ സാംസ്‌കാരിക നായകരെന്നും, അല്ലാത്തവരെ അങ്ങനെ വിശേഷിപ്പിക്കുന്നത് പിന്നാലെ വരുന്ന തലമുറയോടുള്ള പാതകമായിരിക്കുമെന്നും ഓര്‍മ്മിപ്പിച്ചു.

നിഷേധാത്മകതയുടെയും പാരമ്പര്യ നിരാസത്തിന്റെയും വഴിയേ നാടിനെ കൊണ്ടുപോയിക്കളയാമെന്ന് കരുതുന്നവര്‍ രാക്ഷസരാണെന്നായിരുന്നു കുറുപ്പ് സാറിന്റെ ദൃഢമായ അഭിപ്രായം. അത്തരക്കാരുടെ ചിന്തകള്‍ക്ക് ഇടം നല്‍കുന്ന വേദികളും താളുകളും നാടിനെ പിറകോട്ടുനയിക്കുമെന്ന് ആരെയും ഭയക്കാതെ വിളിച്ചുപറഞ്ഞു. നിര്‍ഭയമായ ആ കലാസാഹിത്യ സംഘടനാജീവിതം കാലത്തോടുചേരുമ്പോഴും കവിക്കൊപ്പം നടന്നവര്‍ക്ക്,
‘ശില്‍പ്പരഹസ്യം അപൂര്‍ണതയാണെ-
ന്നറിയാന്‍മാത്രം മൂത്തവനാണീ ശില്‍പ്പി
നിലയ്‌ക്കില്ലിത്തിരുനടയില്‍
കൊട്ടുവടിപ്രഹരത്തുടിനാദം’.

Tags: പി. നാരായണക്കുറുപ്പ്Malayalam LiteratureMalayalam PoetP. Naraya Kurup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അനിര്‍വചനീയം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍
Kerala

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

അമ്മ സംഘടനയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.