
തൃശൂര്‍: ഭാര്യയെ പീഢിപ്പിച്ചുവെന്നാപോരിച്ച് വധശ്രമം, ഗാർഹിക പീഡനം എന്നിവയുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് പിടികൂടിയ ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റായിരുന്ന എ.ആർ. ശ്രീകുമാറിന് കോടതി ജാമ്യം. ശ്രീകുമാറിനെതിരെ മതിലകം പൊലീസ് എടുത്ത കേസ് തള്ളിക്കളഞ്ഞുകൊണ്ടാണ് തൃശൂര്‍ ജില്ല കോടതി ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്.
ശ്രീകുമാറിന് വേണ്ടി ബിജെപി നേതാവും അഭിഭാഷകനുമായ അഡ്വ. ബി. ഗോപാലകൃഷ്ണനാണ് വാദിച്ചത്. ഈ വാദം കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. ഭാര്യയെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് ശ്രീകുമാറിനെതിരെ മതിലകം പൊലിസ് കേസെടുത്തത്.
ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അദ്ദേഹം തൃശൂർ സൗത്ത് ജില്ലാ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. ഈ വിഷയം രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നാണ് ശ്രീകുമാറിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞു.