ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രിയായി താൻ തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. സമാധാന കരാർ ഒപ്പിടുന്നതിന് ഇറാൻ കർശനമായ നിബന്ധന ഏർപ്പെടുത്തിയിട്ടും, തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായും റിപ്പോർട്ടുണ്ട്.
“തെക്കൻ ലെബനനിലെ സുരക്ഷാ മേഖല നിലനിർത്തേണ്ടത് ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ആവശ്യമാണ് . നമ്മൾ അത് ഉപേക്ഷിക്കരുതെന്നും “ നെതന്യാഹു പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു.
“യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല, കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ട്. ശാന്തമായ വിധിനിർണ്ണയം, ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്കായുള്ള ഉറച്ച പ്രതിരോധം, അതേ സമയം ഈ പോരാട്ടത്തിൽ നമ്മോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളുമായുള്ള നമ്മുടെ സുപ്രധാന ബന്ധം സംരക്ഷിക്കൽ എന്നിവ ഇതിന് ആവശ്യമാണ് .ഞങ്ങൾ വളരെയധികം വിലമതിക്കുന്ന ഒരു പങ്കാളിത്തമാണിത്” നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
















