Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നടന്‍ നിവിന്‍ പോളിയ്‌ക്കും അദ്‌ദേഹത്തിന്റെ സിനിമാ നിര്‍മ്മാണ സ്ഥാപനമായ പോളി ജൂനിയര്‍ പിക്ചേഴ്സുമായും ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയ്‌ക്ക് വിടണമെന്ന നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തളളി. നിവിന്‍ പോളിക്കെതിരെ ലിസ്റ്റിന്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ലിസ്റ്റിന്റെ ആവശ്യം. അപകീര്‍ത്തി കുറ്റം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2012-ല്‍ ഒപ്പുവച്ച രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാണ കരാറില്‍ നിര്‍ബന്ധിത ആര്‍ബിട്രേഷന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കരാറിന്റെ യഥാര്‍ത്ഥ രേഖകള്‍ കൈമാറാന്‍ ലിസ്റ്റിന്‍ സ്റ്റീഫന് കഴിഞ്ഞതുമില്ല. ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സും തമ്മിലായിരുന്നു കരാര്‍. മാജിക് ഫ്രെയിംസ് പ്രധാന സാമ്പത്തിക വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് പോളി ജൂനിയര്‍ പിക്ചേഴ്സ് ആരോപിച്ചിരുന്നു. വരുമാന രേഖകളില്‍ കൃത്രിമത്വം കാണിച്ചു, രേഖകളില്ലാത്ത 7.5 കോടി രൂപയുടെ ബാധ്യത അടിച്ചേല്‍പ്പിച്ചു എന്നീ ആരോപണങ്ങളും മാജിക് ഫ്രെയിംസിനെതിരെ പോളി നിരത്തി.
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവുമായി ബന്ധപ്പെട്ടും ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും തമ്മില്‍ തര്‍ക്കമുണ്ട്.

Recent Posts