Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

സംഘശതാബ്ദിയുടെ ഭാഗമായി 2026 ജൂണ്‍ 13ന് തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംവാദത്തില്‍ പങ്കെടുത്ത് സദസിന്റെ ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നല്കിയ ഉത്തരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 08:00 am IST
in Main Article

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെയും യുഗത്തില്‍, മനുഷ്യബന്ധങ്ങള്‍ എങ്ങനെ സംരക്ഷിക്കാന്‍ കഴിയും?

സാങ്കേതികവിദ്യയുടെ പുരോഗതി ആര്‍ക്കും തടയാന്‍ കഴിയില്ല. അത് തുടര്‍ച്ചയായ ആഗോള മത്സരത്തിന്റെ ഭാഗമാണ്. മറ്റ് രാജ്യങ്ങള്‍ നൂതന സാങ്കേതികവിദ്യ കൈവശം വച്ചിരിക്കെ, നമ്മള്‍ പിന്നാക്കം പോകാന്‍ പാടില്ല. രാജ്യങ്ങള്‍ പലപ്പോഴും പരസ്പരം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍, നമ്മുടെ സ്വരക്ഷയ്‌ക്കും പ്രതിരോധത്തിനുമടക്കം സാങ്കേതികവിദ്യയില്‍ നാം കഴിവ് നേടണം.

അതേ സമയം, സാങ്കേതികവിദ്യയെ മാനുഷികമാക്കണം. അതിനെ നമ്മുടെ യജമാനനാകാന്‍ അനുവദിക്കരുത്; നാം അതിന്റെ യജമാനന്മാരായി തുടരണം. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ കഴിവുകളെ ദുര്‍ബലപ്പെടുത്തും. ഉദാഹരണത്തിന്, മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ കുട്ടികളോട് 15 അധികം 27 എത്ര എന്ന് ചോദിച്ചാല്‍, പലരും ഉടന്‍ തന്നെ ഒരു മൊബൈല്‍ ഫോണില്‍ കാല്‍ക്കുലേറ്റര്‍ പരതും. ഉത്തരം ശരിയായിരിക്കാം, പക്ഷേ അവര്‍ക്ക് മനസില്‍ കണക്കുകൂട്ടല്‍ നടത്താന്‍ കഴിയില്ല. മുന്‍ തലമുറയ്‌ക്ക് ഇതൊക്കെ മനക്കണക്കായിരുന്നു.

3034നെക്കുറിച്ചുള്ള ഒരു നോവല്‍ ഒരിക്കല്‍ വായിച്ചു. പൂര്‍ണ്ണമായും യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വര്‍ണ്ണ ഖനിയെക്കുറിച്ച് അതില്‍ വിവരിച്ചിട്ടുണ്ട്, അതില്‍ മൂന്ന് മനുഷ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം, ഒമ്പത് മിനിറ്റ് വൈദ്യുതി തടസ്സമുണ്ടായി. വൈദ്യുതി പുനഃസ്ഥാപിച്ചപ്പോള്‍, ആ ഒമ്പത് മിനിറ്റിനുള്ളില്‍ എത്ര ട്രോളി ലോഡുകള്‍ നഷ്ടപ്പെട്ടുവെന്ന് കമ്പനി ഡയറക്ടര്‍ ചോദിച്ചു. യന്ത്രങ്ങളെ പൂര്‍ണമായും ആശ്രയിച്ചിരുന്ന ജോലിക്കാര്‍ക്ക് അത് കണക്കാക്കാനും ഒരു യന്ത്രം ആവശ്യമായതിനാല്‍ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരാള്‍ 27 എന്ന് ഉത്തരം നല്‍കി, മിനിറ്റില്‍ മൂന്ന് ട്രോളികള്‍ എന്ന കണക്കില്‍ ഒമ്പത് മിനിറ്റില്‍ ഇരുപത്തിയേഴ്. കുടുംബത്തില്‍ ലഭിച്ച പരിശീലനമാണ് അയാളെ ഉത്തരത്തിന് പ്രാപ്തനാക്കിയത്. കമ്പനികളും സര്‍ക്കാരുകളും പിന്നീട് ഈ പരിശീലനം നേടാന്‍ ശ്രമിച്ചു. ഒടുവില്‍, ആ വ്യക്തി കൊല്ലപ്പെട്ടു, ആ അറിവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മനുഷ്യന്റെ കഴിവുകള്‍ നഷ്ടപ്പെടുന്നതിന്റെ അപകടത്തെ ഈ കഥ ചിത്രീകരിക്കുന്നു.

സാങ്കേതികവിദ്യയെ എതിര്‍ക്കരുത്; അതിന് അതിന്റേതായ ഉപയോഗങ്ങളുണ്ട്. എന്നാല്‍ നമ്മുടെ കഴിവുകളും ശേഷികളും സംരക്ഷിക്കുന്നതില്‍ നാം ബോധവാന്മാരായിരിക്കണം. നാം എപ്പോഴും ജാഗ്രത പാലിക്കണം. മനുഷ്യരാശിയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കണം.

രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍, മതങ്ങള്‍, സമൂഹങ്ങള്‍ എന്നിവയെല്ലാം മനുഷ്യര്‍ സൃഷ്ടിച്ച സാമൂഹിക സംവിധാനങ്ങളാണ്. മൊത്തം മനുഷ്യരാശിയെ കുറിച്ചുള്ള ആര്‍എസ്എസിന്റെ ദര്‍ശനം എന്താണ്?

ലോകത്തിന് വേണ്ടിയുള്ള ഹിന്ദുരാഷ്‌ട്രദര്‍ശനത്തിന്റെ പ്രകടീഭാവമാണ് സംഘമെന്നാണ് മുതിര്‍ന്ന പ്രവര്‍ത്തകനായ ദാദാ റാവു പര്‍മാര്‍ത്ഥ് ആര്‍എസ്എസിനെ വിശേഷിപ്പിച്ചത്. ലോകത്തിന് ധര്‍മ്മം പ്രദാനം ചെയ്യുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. ധര്‍മ്മം എല്ലാറ്റിനെയും യോജിപ്പിക്കുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ധര്‍മ്മഭരണത്തിന്‍ കീഴില്‍ എല്ലാത്തരം വേര്‍പിരിയലുകളും പരിഹാരം കണ്ടെത്തുന്നു. ശിബി രാജാവിന്റെ കഥ പ്രശസ്തമാണ്. ഒരു പ്രാവ് രാജാവിന്റെ കൊട്ടാരത്തില്‍ അഭയം തേടി. പിന്‍തുടര്‍ന്നെത്തിയ പരുന്ത് രാജാവിനോട് പ്രാവിനെ നല്കാന്‍ ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്യാത്ത അതിനെ സംരക്ഷിക്കുക എന്നത് എന്റെ ധര്‍മ്മമാണ് എന്നായിരുന്നു രാജാവിന്റെ ഉത്തരം. പ്രാവിനെ ഭക്ഷിക്കുക എന്നത് പ്രകൃതി എനിക്ക് നല്കിയ ധര്‍മ്മമാണ്, ഭക്ഷണം കഴിച്ച് എന്റെ ജീവന്‍ രക്ഷിക്കുക എന്നത് എന്റെ കടമയുമാണ്, എന്റെ ജീവന്‍ തടസ്സപ്പെടുത്തി നിങ്ങള്‍ക്ക് എങ്ങനെ നിങ്ങളുടെ ധര്‍മ്മം സ്ഥാപിക്കാന്‍ കഴിയും?” എന്നായിരുന്നു പരുന്തിന്റെ വാദം.

മൂന്ന് വഴിയേ ഉണ്ടായിരുന്നുള്ളൂ. പ്രാവിനെ മരിക്കാന്‍ അനുവദിക്കുക, പരുന്തിനെ മരിക്കാന്‍ അനുവദിക്കുക, അല്ലെങ്കില്‍ കാര്യം തന്റെ ഉത്തരവാദിത്തത്തിന് പുറത്താണെന്ന് രാജാവ് പ്രഖ്യാപിക്കുക. എന്നിട്ടും ധര്‍മ്മം മറ്റൊരു പരിഹാരം വാഗ്ദാനം ചെയ്തു. ശിബി രാജാവ് പറഞ്ഞു, ”നീ പറയുന്നത് സത്യമാണ്. പ്രാവിനെ സംരക്ഷിക്കുന്നത് എന്റെ ധര്‍മ്മമാണ്, നിങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നത് നിങ്ങളുടെ ധര്‍മ്മവുമാണ്. പരിഹാരമായി അദ്ദേഹം പ്രാവിന്റെ ഭാരത്തിന് തുല്യമായ മാംസം സ്വന്തം ശരീരത്തില്‍ നിന്ന് ബലിയര്‍പ്പിച്ചു. ശിബി ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിച്ചു.

ഭൂമിയിലെ പ്രമുഖ ജീവിവര്‍ഗമെന്ന നിലയില്‍, കര്‍ത്തവ്യബോധത്തിലൂടെ ധര്‍മ്മം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മനുഷ്യനുണ്ട്. ഇന്ന് എല്ലാവരും അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ കടമകളെക്കുറിച്ച് വളരെ കുറച്ചുപേരേ സംസാരിക്കുന്നുള്ളൂ. കാരണം അവരുടെ ലോകവീക്ഷണം അപൂര്‍ണ്ണമാണ്. പലരും ശക്തിയാണ് ശരി എന്ന ആശയത്തെ പിന്തുണയ്‌ക്കുന്നു, അത് സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഒരാള്‍ ശക്തനാകുകയും ആവശ്യമായ ഏത് മാര്‍ഗത്തിലൂടെയും വിജയിക്കുകയും വേണം എന്നതാണ് നിലവിലുള്ള ധാരണ. ഇന്നത്തെ ലോകത്തിന്റെ അവസ്ഥ ഇതാണ്.

ശക്തി മാത്രം പോരാ എന്ന് ധര്‍മ്മം പഠിപ്പിക്കുന്നു. എല്ലാവരെയും സ്വന്തമായി കണക്കാക്കണം. ഒരാള്‍ക്ക് ലഭിച്ചത് മറ്റുള്ളവരുമായി പങ്കിടുകയും സ്വയം നിയന്ത്രണം പാലിക്കുകയും വേണം. അപ്പോള്‍ മാത്രമേ തനിക്കും മറ്റുള്ളവര്‍ക്കും ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയൂ. ഇതാണ് സുസ്ഥിര വികസനത്തിന്റെ അര്‍ത്ഥം. വൈവിധ്യത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ, ധര്‍മ്മം എല്ലാവരെയും ആത്മീയവും ഭൗതികവുമായ, യഥാര്‍ത്ഥ പുരോഗതിയിലേക്ക് നയിക്കുന്നു. ഋഷിമാരുടെ തപസ്സിലൂടെയാണ് നമ്മുടെ രാഷ്‌ട്രം ഉടലെടുത്തത്. എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. ശാശ്വത സന്തോഷത്തിലേക്ക് നയിക്കുന്ന ഈ അറിവ് മുഴുവന്‍ ലോകവുമായി പങ്കിടണം. ആ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു ഉപകരണമായിട്ടാണ് നമ്മുടെ രാഷ്‌ട്രം സൃഷ്ടിക്കപ്പെട്ടത്. ആ ഉത്തരവാദിത്തത്തിനായി നമ്മളും തയാറാകണം.
(തുടരും)

Tags: DR. Mohan bhagavathRSS SarsanghachalakRSS@100സംഘശതാബ്ദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.