ന്യൂദല്‍ഹി: പണ്ട് കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പാത തീരുമാനിച്ചിരുന്നത് പഞ്ചവത്സര പദ്ധതികളാമെങ്കില്‍ 2047ല്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കണമെങ്കില്‍ എഐയും സെമികണ്ടക്ടറും പുനരുപയോഗ ഊര്‍ജ്ജവും എല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പുത്തന്‍ വികസന നയങ്ങള്‍ അതിവേഗം നടപ്പിലാക്കണമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. ഇതിന് കേന്ദ്രസര്‍ക്കാര‍് മാത്രം വികസനഅജണ്ട തീരുമാനിച്ചാല്‍ പോര. ഇന്ത്യ ആകെ വികസിക്കണമെങ്കില്‍ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും വികസിക്കണം.
പഞ്ചവത്സര പദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും സതീശന്‍ കേരളത്തെ മോചിപ്പിക്കുമോ?
ഇതിനായി ആ പഞ്ചവത്സരപദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും കേരളത്തെ പുറത്തുകടത്തി പുതിയ കാലത്തിനനുസരിച്ചുള്ള വികസനനയങ്ങള്‍ നടപ്പാക്കുകയേ വഴിയുള്ളൂ. ഇതിനുള്ള ആര്‍ജ്ജവം കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ഉണ്ടാകുമോ?കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര‍്ന്ന നീതി ആയോഗ് സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതില്‍ പങ്കെടുത്തിരുന്നു. . ഉയർന്ന മാനവവികസന സൂചികയും ശക്തമായ ഉപഭോക്തൃ വിപണിയുമുള്ള കേരളത്തെ വികസിത ഭാരതത്തിന്റെ ചതുരംഗപ്പലകയില്‍ ഒരു തിളങ്ങുന്ന കണ്ണിയാക്കണമെന്നെന്നാണ് മോദിയുടെ കാഴ്ചപ്പാട്. .
ഫ്രാന്‍സിലെ വൈന്‍ പോലെ, സ്വിസ് വാച്ചു പോലെ മലപ്പുറത്തെ ഫർണിച്ചറും വയനാട്ടിലെ കാപ്പിയും കുഞ്ഞാലിക്കുട്ടി വീണ്ടെടുക്കുമോ?
എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്നതുപോലെ കേരളത്തിന് അടിയന്തരമായി ഒരു ‘എക്സ്പോർട്ട് ആക്സിലറേഷൻ മിഷൻ’ രൂപീകരിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. ഓരോ ജില്ലയിലും എക്സ്പോർട്ട് ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുക എന്നത് വികസിത ഇന്ത്യയിലേക്ക് കേരളത്തെ ഘടിപ്പിക്കാനുള്ള പരിശ്രത്തിന്റെ ഭാഗമാണ്.
കേരളത്തിന് തനതായ പല സംരംഭങ്ങളുമുണ്ട്. മലപ്പുറത്തെ ഫർണിച്ചറും വയനാട്ടിലെ കാപ്പിയും ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങളും തുടങ്ങിയ കേരളത്തിന്റെ തനതായ പ്രാദേശിക ഉല്‍പന്നങ്ങളെ ‘വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ്’ (ODOP) പദ്ധതിയിലൂടെ അന്താരാഷ്‌ട്ര വിപണിയിൽ ബ്രാൻഡ് ചെയ്യുക എന്ന ആലോചന നീതി ആയോഗിനുണ്ട്. ഫ്രാൻസ് തങ്ങളുടെ വൈനും സ്വിറ്റ്സർലൻഡ് തങ്ങളുടെ വാച്ചുകളും ആഗോളതലത്തിൽ വിറ്റഴിച്ചതുപോലെ, കേരളത്തിലെ ഓരോ ജില്ലയ്‌ക്കും തനതായ ആഗോള ബ്രാൻഡിംഗിന് പറ്റിയ ഉല‍്പന്നങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ് കേരളം മുതലാക്കാന്‍ സതീശനും കുഞ്ഞാലിക്കുട്ടിയും കൈകോര്‍ക്കുകമോ?
പ്രതിരോധ മേഖലയിൽ ഇന്ത്യ കുതിക്കുകയാണ്. ഒരു കാലത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ആയുധ കയറ്റുമതിക്കാരനായി മാറി. ഇതിന്റെ ഗുണഫലങ്ങള്‍ കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ്, ബ്രഹ്മോസ് ഇക്കോസിസ്റ്റം, വി.എസ്.എസ്.സി, നേവൽ ബേസ്, ഡി.ആർ.ഡി.ഓ തുടങ്ങിയ വൻകിട പ്രതിരോധ-ശാസ്ത്ര സ്ഥാപനങ്ങളുടെ സാന്നിധ്യം കേരളത്തിന്റെ മാത്രം സവിശേഷതയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ കൊച്ചിയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഡ്രോണുകൾ, നേവൽ ഇലക്ട്രോണിക്സ്, എഐ നിരീക്ഷണം, അണ്ടർവാട്ടർ സിസ്റ്റങ്ങൾ എന്നിവ നിർമ്മിക്കുന്ന പ്രത്യേക ഡിഫൻസ് ഇൻഡസ്ട്രി ക്ലസ്റ്ററുകൾ ആരംഭിക്കുക എന്ന പദ്ധതി നീതി ആയോഗിന്റെ മനസ്സിലുണ്ട്.
ഒപ്പം കൊച്ചി കേന്ദ്രീകരിച്ച് ഒരു മെരിറ്റൈം ഡിഫൻസ് ഹബ്ബ് സ്ഥാപിച്ച് നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും ആവശ്യമായ ചെറുകപ്പലുകളുടെയും ബോട്ടുകളുടെയും നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെത്തന്നെ പൂർത്തിയാക്കാനാകും. തിരുവനന്തപുരത്തെ വിഎസ്എസ് സിയെ രാജ്യത്തിന്റെ ബഹിരാകാശ തലസ്ഥാനമായി ഉയർത്തിക്കൂടെഎന്ന ചോദ്യവും നീതി ആയോഗ് മുന്നോട്ട് വെയ്‌ക്കുന്നു. ഒരു ‘സ്പേസ് മാനുഫാക്ചറിംഗ് കോറിഡോർ’ കേരളത്തില്‍ സ്ഥാപിക്കാനായാല്‍ ആഗോള ബഹിരാകാശ വിപണിയിൽ നല്ലൊരു പങ്ക് കേരത്തിനും പിടിച്ചെടുക്കാന്‍ സാധിക്കും.
ഏജന്‍റിക് എഐ വിപ്ലവത്തിന് കുഞ്ഞാലിക്കുട്ടി വഴിയൊരുക്കുമോ?
1990-കളിൽ ഏഷ്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്കുകളിലൊന്ന് നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ച കേരളം അതിന് ശേഷം മുന്നേറിയത് ഒച്ചിഴയും വേഗത്തിലാണ്. എഐ ആണ് ഐടി രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുന്ന മേഖല. 2026-ലെ ഏജന്‍റിക് എഐ (Agentic AI) തരംഗത്തില്‍ കേരളത്തിന് മുന്നേറാനാകുമോ? മുന്നിലെത്തണം. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, എൻവിഡിയ തുടങ്ങിയ ആഗോള ക്ലൗഡ് ഭീമന്മാരെ ഇങ്ങോട്ട് ആകർഷിക്കാന്‍ കേരളത്തിന് കഴിയുമോ?അതിന് വമ്പന്‍ ഡേറ്റാ കേന്ദ്രങ്ങള്‍ ആവശ്യമാണ്. അത് കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയുമോ?
ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും എഐ കൂടി കൊണ്ടുവരണം. അതല്ലെങ്കില്‍ കേരളം വളരെ പിന്നിലാകും. ഇതിന് എന്ത് ചെയ്യണം നമ്മുടെ വനിതാ ശക്തിയെ കേവലം സൗജന്യങ്ങൾ നൽകി ആശ്രയ മനോഭാവത്തിൽ നിർത്താതെ,കേരളത്തിലെ കുടുംബശ്രീയെ ഒരു ആഗോള കയറ്റുമതി ശൃംഖലയിലെ കണ്ണിയാക്കി മാറ്റാന്‍ കഴിയുമോ? നിതി ആയോഗ് ലക്ഷ്യമിടുന്ന 6 കോടി ‘ലക്ഷ്പതി ദിദിമാരിൽ’ ഭൂരിഭാഗവും മലയാളി വനിതകളാകാൻ ഇത് സഹായിക്കും.
ഈ വലിയ പദ്ധതികൾക്കെല്ലാം തടസ്സം നിൽക്കുന്ന നമ്മുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമ്പരാഗത വായ്‌പകൾക്ക് പുറമെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ‘Kerala 2047 Mission Directorate’ രൂപീകരിക്കണം.
















