
കൊച്ചി: സലിം കുമാറിന് അവസാന യാത്രാമൊഴി നല്‍കാനെത്തിയപ്പോള്‍ ടിനിം ടോം പൊട്ടിക്കരഞ്ഞത് ട്രോളുകള്‍ക്ക് കാരണമായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ടിനി ടോം. താനും സലിം കുമാറും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാത്തവരാണ് തന്നെ ട്രോളുന്നതെന്ന് ടിനിം ടോം വ്യക്തമാക്കി.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍പോലും ജനറല്‍ ബോഡി യോഗത്തില്‍ വന്ന് തനിക്കുവേണ്ടി സംസാരിക്കാനിരുന്ന ആളാണ് അദ്ദേഹമെന്നും ടിനി ടോം വ്യക്തമാക്കി. ‘സലിയപ്പനെ കുറിച്ചുള്ള ഓർമകള്‍ എല്ലാവർക്കും പങ്കുവെയ്‌ക്കാനുണ്ടാകും. എന്റെ ചില ഓർമകള്‍ മാത്രം പങ്കുവെച്ച് തത്ക്കാലത്തേക്ക് വിട പറയുകയാണ്. ഞാനും ഒരു നോർത്ത് പറവൂരുകാരൻ തന്നെയാണ്. അദ്ദേഹത്തെ ചിതയിലേക്ക് എടുത്തുവെയ്‌ക്കുമ്പോള്‍ എനിക്ക് പിടിച്ചുനില്‍ക്കാനായില്ല.നാദിർഷിക്കയുടെ അടുത്തുനിന്ന് ഞാൻ പൊട്ടിക്കരഞ്ഞു. ഇത് പലരും ട്രോളി.
കോളേജില്‍ എന്നേക്കാള്‍ ജൂനിയറായിരുന്നു സലീമേട്ടൻ. അദ്ദേഹം ജോലിയെടുത്തതിന് ശേഷമാണ് പഠിക്കാൻ വന്നത്. മിമിക്രിക്കാരൻ എന്ന നിലയില്‍ ഞങ്ങള്‍ വേഗത്തില്‍ കൂട്ടായി. പിന്നെ മഹാരാജാസ് കോളേജിലെ ശക്തനായ കെഎസ്‌യു പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയിരുന്നത് ഞാനും സലീമേട്ടനും പക്രുവുമാണ്. നാദിർഷിക്ക തന്നെയാണ് എന്നേയും മിനി സ്‌ക്രീനിലേക്ക് പരിചയപ്പെടുത്തുന്നത്. – ടിനി ടോം പറഞ്ഞു.