കൊൽക്കത്ത: എംഎൽഎമാരുടെ ഒപ്പ് പൊരുത്തക്കേട് സംബന്ധിച്ച കേസിൽ ജൂൺ 14 ന് വീണ്ടും സിഐഡിക്ക് മുന്നിൽ ഹാജരാകാൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയോട് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ ആവശ്യപ്പെടു. ഇന്നലെ സൗത്ത് കൊൽക്കത്തയിലെ സിഐഡി ആസ്ഥാനത്ത് വെച്ച് അഭിഷേകിനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രിയോടെ വിട്ടയച്ചിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ട നിർണായക പ്രമേയത്തിൽ നിരവധി തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ഒപ്പുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അഭിഷേക് ബാനർജിക്ക് നേരെ സംശയത്തിന്റെ ദൃഷ്ടി അന്വേഷണ സംഘം പതിപ്പിച്ചത്. തുടർന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജി വ്യാഴാഴ്ച സിഐഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായത്.
വ്യാഴാഴ്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ യഥാർത്ഥ പ്രമേയ പുസ്തകത്തെയും യോഗത്തിന്റെ മിനിറ്റ്സിനെയും കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യലിനായി അഭിഷേക് ബാനർജിയെ വിളിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് സംസ്ഥാന പോലീസിലെ വൃത്തങ്ങൾ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ പ്രമേയ പുസ്തകം ഇപ്പോള്‍ എവിടെയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിക്ക് ഉത്തരം നല്‍കാന്‍ പോലും കഴിഞ്ഞില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രമേയ പുസ്തകത്തെക്കുറിച്ച് അറിവില്ലെന്ന് നിഷേധിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കുറച്ച് മിനിറ്റ് ശാന്തനായി ഇരുന്നുവെന്നാണ് വ്യാഴാഴ്ച ചോദ്യം ചെയ്യല്‍ നടപടികളെക്കുറിച്ച് അറിയാവുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
















