ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായി അധികൃതർ അറിയിച്ചു. ഉറി സെക്ടറിലെ കമൽകോട്ട് പ്രദേശത്താണ് സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആകസ്മികമായുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. അർജുൻ ജാദവ്, വിക്രം ബാലകൃഷ്ണ എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇരുവരും മഹാരാഷ്‌ട്ര സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ ഇവരെ ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റ് പ്രദേശത്തുള്ള സൈനിക ബേസ് ആശുപത്രിയിലേക്ക് മാറ്റി, എന്നാൽ ഡോക്ടർമാരുടെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
രണ്ട് സൈനികരും രാഷ്‌ട്രീയ റൈഫിൾസിൽ പെട്ടവരായിരുന്നു. സ്ഫോടനം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
















