Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ശശി പെരുമ്പടപ്പില്‍byശശി പെരുമ്പടപ്പില്‍
Jun 10, 2026, 08:13 am IST
inKerala
ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

കൊച്ചി: കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും തുടങ്ങി. പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകളിലും വിമാനത്തിലുമാണ് ഇവര്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് വന്നിറങ്ങിയത്. ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബസമേതമാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഓരോ കുടുംബത്തിലും അഞ്ചും ആറും കുട്ടികളടങ്ങുന്ന വലിയ സംഘങ്ങളാണ് എത്തുന്നതിലേറെയും. ഇത്തരത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള (രോഹിങ്ക്യകള്‍) ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിര്‍ത്തി കടന്ന് വ്യാജരേഖകളുമായി ഭാരതത്തില്‍ തങ്ങുന്നവരാണ് ഇവര്‍.

ആസാമിലും ബംഗാളിലും വ്യാജ രേഖകളുമായി ഒരു കൂട്ടം ബംഗ്ലാദേശികളാണ് താമസിക്കുന്നത്. അവിടെയുള്ള സര്‍ക്കാര്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് പകരം സുരക്ഷിത താവളങ്ങള്‍ തേടി കോണ്‍ഗ്രസോ കോണ്‍ഗ്രസ് സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലേക്കും ഇവരുടെ വലിയ തോതിലുള്ള കുടിയേറ്റം നടക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരും പരിസര പ്രദേശങ്ങളുമാണ് ഇവരുടെ പ്രധാന ലക്ഷ്യസ്ഥാനം.

കേരളത്തിലെത്തിയ ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്ന് ഒപ്പം ജോലിചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെ രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയിലും സുരക്ഷാ ഏജന്‍സികള്‍ക്കിടയിലും വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇതില്‍ പ്രധാനം. ബംഗാള്‍, അസം വിലാസങ്ങളില്‍ നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഇവരുടെ പക്കലുള്ളതെന്ന് ആക്ഷേപമുണ്ട്. കൃത്യമായ പശ്ചാത്തല പരിശോധനയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ പെരുകുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയ്‌ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

തൊഴില്‍മേഖലയിലെ അധിനിവേശത്തിന്റെ ഭാഗമായി കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ഇവര്‍ തയാറാകുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ തൊഴിലാളികള്‍ക്കും പ്രാദേശിക തൊഴിലാളികള്‍ക്കും തിരിച്ചടിയാകുന്നു.

റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകള്‍ ശക്തമാക്കണമെന്നും, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ താമസിക്കുന്നവരുടെ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പും പോലീസും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ ഡാറ്റാബേസ് തയാറാക്കണമെന്ന ആവശ്യവും ശക്തമാണ്.

 

Tags: AluvaPerumbavoorBangladeshiinterstate workerRohingya Islamists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.