Kerala

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: പിണറായി വിജയന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ച വിധി നിരാശജനകമെന്നും നിയമ പോരാട്ടം തുടരുമെന്നും മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ ഡി തോമസ് എംഎല്‍എ. വകുപ്പുകള്‍ ചുമത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്.

കോടതിയുടെ മുന്‍ ഇടപെടലുകള്‍ കൂടി പരിശോധിക്കണം . പല കാര്യങ്ങളും തുറന്ന് പറയാനുണ്ടെങ്കിലും നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം ഉള്ളത് കൊണ്ട് അതിന് മുതിരുന്നില്ലെന്ന് എഡി തോമസ് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം ഒന്നിന്റെയും അവസാനമല്ല. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കാണുന്നില്ല.ഇടത് സര്‍ക്കാര്‍ കാലത്ത് നിയോഗിപ്പെട്ട പ്രോസിക്യൂട്ടര്‍ ആണ് തുടരുന്നത്.ഇദ്ദേഹത്തെ മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എഡി തോമസ് പറഞ്ഞു.

ജഡ്ജിയുടെ പശ്ചാത്തലം എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസ് പ്രതികരിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

Recent Posts