Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

എറണാകുളം ഇടപ്പള്ളി ബ്രഹ്‌മസ്ഥാന ക്ഷേത്രത്തിലെ സത്സംഗത്തില്‍ മാതാ അമൃതാനന്ദമയീ ദേവി നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 06:12 am IST
in Samskriti

ജീവിതത്തിനു പലരും പലതരത്തിലുള്ള അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടുണ്ട്്. ‘കടലുപോലെയാണു ജീവിതം.’ ‘കവിത പോലെയാണു ജീവിതം.’ ‘നദീ പ്രവാഹം പോലെയാണു ജീവിതം.’ ‘ഒരു നീണ്ട യാത്രയാണു ജീവിതം.’ ‘ഒരു സ്വപ്നം പേലെയാണു ജീവിതം.” ഇങ്ങനെ പലതിനോടും നമ്മള്‍ ജീവിതത്തെ ഉപമിക്കാറുണ്ടു്. എന്നാല്‍, ‘വിനയമാണു ജീവിതം. ക്ഷമയാണു ജീവിതം. സഹനമാണു ജീവിതം. വിശാല മനസ്‌കതയാണു ജീവിതം. ത്യാഗമാണു ജീവിതം.’ എന്നൊക്കെ പറയുന്നത് അപൂര്‍വ്വമായി മാത്രമേ നമ്മള്‍ കേള്‍ക്കാറുള്ളു. എന്തായാലും ഒരു കാര്യം വ്യക്തം. മനുഷ്യന്റെ ചെറിയ ബുദ്ധികൊണ്ട് അളക്കാന്‍ സാധിക്കാത്ത ഒരു നിഗൂുഢതയാണു ജീവിതം. ആ വന്‍കടല്‍ നീന്തിക്കടക്കാന്‍ നമ്മുടെ ഇത്തിരിപ്പോന്ന രണ്ടു കൈകളും കാലുകളും ചെറിയ ശരീരവും പോരാതെ വരും.

യഥാര്‍ത്ഥത്തില്‍ ജീവിതം അനന്തമാണ്. മനസ്സിന് എത്തിപ്പെടാന്‍ കഴിയാത്ത ആ അനന്തതയാണു ജീവിതത്തിന്റെ യഥാര്‍ത്ഥ്യം. അതുമായി ശ്രുതി ചേര്‍ക്കാനും പൊരുത്തപ്പെടാനും കഴിയുമ്പോഴാണ്, ജീവിതത്തിനു സഫലത കൈവരുന്നത്്. ആദ്ധ്യാത്മികതയാണെങ്കിലും ഭൗതികതയാണെങ്കിലും ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ശ്രുതിചേര്‍ക്കല്‍ ആവശ്യമാണ്.
അതിനെന്താണു മാര്‍ഗ്ഗം? അഹന്തയുടെ ഭാരം കുറയ്‌ക്കുക. എളിമ ശീലിക്കുക. സ്നേഹം എടുക്കാനും പിടിച്ചുപറ്റാനും മാത്രമാണു ജീവിതം എന്നുള്ള ചിന്താഗതി മാറ്റുക. പകരം, ഉള്ളിലെ സ്നേഹത്തിന്റെ ഉറവ കണ്ടെത്താന്‍ ശ്രമിക്കുക. അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാന്‍ ശീലിക്കുക. ത്യാഗവും നിസ്വാര്‍ത്ഥതയും പരിശീലിക്കുക. ഈ വിധത്തില്‍ ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍, നാം അറിയാതെ നമ്മുടെ ഉള്ളില്‍ ആ ശ്രുതിചേര്‍ക്കല്‍ നടക്കും. ഉള്ളിലൊരു സ്നേഹപ്രവാഹം ഉടലെടുക്കും. സുന്ദരവും ശ്രുതിമധുരവുമായ സംഗീതം പോലെ ജീവിതം നമുക്കും മറ്റുള്ളവര്‍ക്കും സുഖകരമായൊരു അനുഭവമായി തീരും.

നദിയില്‍ ധാരളം വെള്ളമുണ്ട്. പക്ഷേ, അതു കുടിക്കണമെങ്കിലും കുളിക്കമെങ്കിലും നല്ലവണ്ണം കുനിയണം. നമുക്കു താങ്ങും തണലുമായി നില്‍ക്കുന്നത് ഈ പ്രപഞ്ചമാണ്. നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും സ്രോതസും അതുതന്നെയാണ്. അതിന്റെ മുന്‍പില്‍ തലകുനിച്ചാലേ, ആ ശക്തിയും ഊര്‍ജ്ജവും നമ്മിലേക്കൊഴുകി എത്തുകയുള്ളു.

അതിനു തടസ്സമാകുന്നത് അഹന്തയാണ്. ഇന്ന് നമ്മുടെ അവസ്ഥയെന്താണ്? പ്രകൃതിയുടെ മുമ്പിലാകട്ടെ, സഹജീവികളുടെ മുമ്പിലാകട്ടെ, നമ്മള്‍ ആരുടെയും മുമ്പില്‍ തല കുനിക്കാന്‍ തയ്യാറല്ല. ഇതു കാരണം മറ്റുള്ളവരെക്കാള്‍, നമുക്കാണ് നഷ്ടം.

അഹങ്കാരത്തെയാണു മനുഷ്യനിപ്പോള്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി കാണുന്നതു്. നമ്മുടെ എല്ലാ ശ്രമങ്ങളും അതിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയിട്ടുള്ളതാണ്. എന്നാല്‍, ഈശ്വരനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കുമ്പോള്‍, നമ്മള്‍ അവിടുത്തെ നിഴലായി മാറുന്നു. നമ്മുടെ കര്‍മ്മങ്ങളില്‍ കര്‍തൃത്വഭാവം ഇല്ലാതാകുന്നു. ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തില്‍ നിന്നും ‘എന്നിലൂടെ ഈശ്വരശക്തി പ്രകടമാകുന്നു’ എന്ന ഭാവം കൈവരുന്നു.

കര്‍തൃത്വഭാവം വെടിയുക എന്നുവെച്ചാല്‍, കര്‍മ്മം ചെയ്യാതിരിക്കുക എന്നല്ല അര്‍ത്ഥം. കര്‍മ്മത്തിന്റെ ഫലത്തെ കുറിച്ചു വേവലാതിപ്പെട്ട്, നമ്മുടെ ശക്തിയും ബുദ്ധിയും വിവേകവും നഷ്ടപ്പെടുത്താരിക്കുക എന്നാണ്. ഈ മനോഭാവത്തോടെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍, ചെയ്യുന്ന കര്‍മ്മം പൂര്‍ണ്ണമാകും. എന്നുമാത്രമല്ല, ഫലത്തെ കുറിച്ചുള്ള ചിന്ത നമ്മെ ആവശ്യമില്ലാതെ അലട്ടുകയുമില്ല.

കര്‍മ്മത്തിന്റെ മാനദണ്ഡം ധര്‍മ്മാധര്‍മ്മമാണ്. റോഡിനൊരു ധര്‍മ്മമുള്ളതുപോലെ, കര്‍മ്മത്തിനു ഒരു ധര്‍മ്മമുണ്ട്. റോഡ് ഉണ്ടാക്കിയിരിക്കുന്നത് വണ്ടി ഓടിക്കാന്‍ വേണ്ടിയാണ്. ഈ നിയമങ്ങള്‍ പാലിക്കുന്നതു കൊണ്ടാണ് നമുക്ക് സുരക്ഷിത്ത്വം കിട്ടുന്നത്. അവ പാലിച്ചില്ലെങ്കിലോ? അതു നമുക്കും മറ്റുള്ളവര്‍ക്കും അപകടമായി തീരും. ഇതുപോലെ, ഓരോ കര്‍മ്മത്തിനു ഒരു ധര്‍മ്മമുണ്ട്. അധര്‍മ്മത്തെ ചൂണ്ടുന്നത് ധര്‍മ്മം തന്നെയാണ്.

അറിവിനും കഴിവിനും ഉപരി സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവാണ് ഒരുവന്‍െ വലിയവനാക്കുന്നത്. ക്ഷമയാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്.

ജീവിതത്തില്‍ നമുക്ക് രണ്ടു രീതിയില്‍ വളരാം. ഒന്ന് വയസ്സു കൊണ്ടുള്ള വളര്‍ച്ച, രണ്ടാമത്തേത് പക്വതയുടെ വളര്‍ച്ച. പ്രായം കൊണ്ടു വളരാന്‍ പ്രത്യേകിച്ചൊരു ശ്രമത്തിന്റെ ആവശ്യമില്ല. അതു സ്വാഭാവികമായി നടക്കുന്നതാണ്. മനുഷ്യനും മൃഗങ്ങളും ജീവനുള്ള മറ്റെല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാല്‍ പക്വതയുടെ വളര്‍ച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്.

പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്‌ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്‌ക്കുള്ള യാത്രയാണ്. അതു നമ്മുടെ ഉള്ളില്‍ നടക്കുന്നൊരു പ്രക്രിയയാണ്. അദ്ധ്യാത്മികമായ അറിവാണ് ഈ യാത്രയ്‌ക്ക് പാതതെളിയിക്കുന്നത്.

ജീവിതത്തിന്റെ നഷ്ടങ്ങളെക്കുറിച്ച് മാത്രം ഓര്‍ത്തു വിലപിക്കുന്നു നമ്മള്‍. എന്നാള്‍ ഈ ജീവിതം കൊണ്ട് നേടാന്‍ കഴിയുന്ന സ്‌നേഹമാകുന്ന വലിയ ലാഭത്തെക്കുറിച്ച് ഓര്‍ക്കുന്നില്ല. ബിസ്സിനസ്സ് ചെയ്യുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യം എത്രയും പണം സമ്പാദിക്കുക എന്നാണ്. എന്നാല്‍ ബിസ്സിനസ്സ് തകര്‍ന്ന് പാപ്പരാകുക എന്നത് ബിസ്സിനസ്സില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടമാണ്. ഇതുപോലെ നമ്മുടെ ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം സ്‌നേഹമില്ലായ്‌മയാണ്. കാരണം ജീവിതത്തിന്റെ മൂലധനമാണ് സ്‌നേഹം. അത് നഷ്ടമായാല്‍ പിന്നെ പൂര്‍ണ്ണമായും നമ്മള്‍ പാപ്പരാകും. സ്‌നേഹമാകുന്ന ലാഭം കൂടുതല്‍ കൊയ്‌തെടുത്ത് ഹൃദയത്തിന്റെ നിലവറ നിറയ്‌ക്കാന്‍ നമ്മള്‍ ശ്രമിക്കണം.

നമ്മുടെ ഹൃദയം ഒരു പാരച്യൂട്ട് പോലെയാണെന്നു പറയും. അതു തുറന്നില്ലെങ്കില്‍ വലിയ അപകടമാണ്. നമ്മുടെ ഹൃദയത്തില്‍ മറ്റുള്ളവര്‍ക്കുമായി അല്പം ഇടം ഒഴിച്ചിടണം. ആ ഇടമാണ് നമുക്ക് ഇരുന്നു വിശ്രമിക്കാനുള്ള കസേര. സമൂഹത്തിന്റെ യഥാര്‍ത്ഥ വളര്‍ച്ച പങ്കുവെക്കലിലൂടെ മാത്രമേ സംഭവിക്കുയുള്ളൂ.

‘സംസ്‌കാരം’ എന്ന വാക്കിന് ഇംഗ്ലീഷില്‍ ‘കള്‍ച്ചര്‍’ എന്നാണു പറയുന്നത്. നമ്മുടെ രക്തം കഫം മുതലായവയുടെ ഒരംശം സാമ്പിളായിട്ട് എടുത്തു നമ്മള്‍ അതു ലബോറട്ടറികളില്‍ കള്‍ച്ചര്‍ ചെയ്യാന്‍ കൊടുത്തയ്‌ക്കാറുണ്ട്. കള്‍ച്ചര്‍ ചെയ്യുക’ എന്നു പറഞ്ഞാല്‍ എന്താണ്? നമ്മള്‍ കൊടുക്കുന്ന സാമ്പിളുകളിലെ കോശങ്ങളില്‍ ചില ബാക്റ്റീരിയകള്‍ വളരാന്‍ തക്കവണ്ണമുള്ള അന്തരീക്ഷം ലാബിലുണ്ട്, അതുപോലെ, സംസ്‌കാരം ഒരു ആന്തരികമായ വളര്‍ച്ചയാണ്. അതു സംഭവിക്കണമെങ്കില്‍ ആദ്യം അതിനുള്ള അന്തരീക്ഷം നമ്മള്‍ വീടുകളിലും, തുടര്‍ന്ന് സ്‌കൂളുകളിലും സൃഷ്ടിയ്‌ക്കണം.

ഒരു പുഷ്പത്തിന്റെ സുഗന്ധം കാറ്റിന്റെ ദിശയ്‌ക്കനുസരിച്ച് സഞ്ചരിക്കും. എന്നാല്‍ നന്മയുടെ സുഗന്ധം എല്ലാ ദിക്കിലും ഒരേപോലെ പടരും. ലോകത്ത് എല്ലാവരെയും നമുക്ക് സഹായിക്കാന്‍ കഴിഞ്ഞു എന്നുവരില്ല. എന്നാല്‍ നമ്മുടെ ചുറ്റുമുള്ളവരോട് എങ്കിലും കാരുണ്യം പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു ശൃംഖലപോലെ പടരും. എല്ലാവര്‍ക്കും ഈയൊരു വിശാല മനസ്സുകിട്ടിയാല്‍ ഈ ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ മറ്റെന്തുവേണം.

Tags: ErnakulamMata Amritanandamayi DeviEdappallyBrahmasthanam Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു
Kerala

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.