Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

ഇന്ത്യയിലെ വിശ്വാസ്യതയുടെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൊളിച്ചുകളയുക എന്നതാണ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ തന്ത്രമെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 07:11 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള  വിശ്വസ്ത സ്ഥാപനങ്ങളെ ഒന്നൊന്നായി പൊളിച്ചുകളയുക എന്നതാണ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കരുതിവെച്ച തന്ത്രമെന്ന് പറയപ്പെടുന്നു. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാസ്ഥാപനമായ സുപ്രീംകോടതിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ കുറച്ചുനാളുകളായി നടന്നുവരികയാണ്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുര്യകാന്തിനെ അപഹസിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.  ലണ്ടനില്‍ വെച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിനോട് കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ചോദിക്കുന്ന സദസ്സില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കോക്രോച്ച് ജനതാപാര്‍ട്ടിയുടെ അറിവോടെ അവിടെ എത്തിയതാണെന്നാണ് വിലയിരുത്തല്‍.

ഒരിയ്‌ക്കലും തൊഴിലില്ലാത്തവരെ പാറ്റകള്‍ എന്ന് സൂര്യകാന്ത് വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ അങ്ങിനെ ചെയ്തു എന്ന് പറഞ്ഞാണ് അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത പരിപാടിയില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്ന് കരുതപ്പെടുന്ന ചിലര്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. ജൂണ്‍ നാലിനായിരുന്നു സംഭവം. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലോ’ എന്ന വിഷയത്തില്‍ സൂര്യകാന്ത് മിശ്ര അഭിസംബോധന ചെയ്യുന്ന ചോദ്യോത്തര വേളയില്‍ സദസ്സിലെ ചിലര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ഉയര്‍ത്തിയത്.

‘ഇന്ത്യയില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ക്കും വിമതാഭിപ്രായങ്ങള്‍ക്കും എതിരായ സമീപനം കൂടുതലാണ്. ഈ കടുത്ത സമീപനത്തിന്റെ ചില പ്രതിഫലനങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിലും കണ്ടു. ആ പ്രസംഗം വ്യാപകമായി പ്രചരിക്കുണ്ട്’, എന്നായിരുന്നു സദസില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ഉന്നയിച്ചത്. പിന്നാലെ മോഡറേറ്റര്‍ ഇടപെടുകയായിരുന്നു.

വിഷയത്തില്‍ നിന്നും മാറിയുള്ള ചോദ്യം അനുവദിക്കില്ലെന്ന് മോഡറേറ്റര്‍ ഇടപെട്ട് സദസിനെ അറിയിച്ചോടെ സദസില്‍ നിന്നുള്ള ചിലര്‍ എഴുന്നേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് മോഡറേറ്റര്‍ സെഷന്‍ അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്ത് പിന്‍വാങ്ങുകയുമായിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഊ സംഭവത്തെ അപലപിച്ചു. ഇത്തരം അസഭ്യമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയത്. ജനാധിപത്യ സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. വിനയപൂര്‍വ്വവും ആദരവോടെയുമായിരിക്കണം ഇത് പ്രകടിപ്പിക്കേണ്ടതെന്നും ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.

ഇതിന് മുന്‍പ് അരവിന്ദ് കെജ്രിവാള്‍ പലതവണയാണ് ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നത്. മദ്യനയത്തെക്കുറിച്ചുള്ള തന്റെ കേസ് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് കേള്‍ക്കുന്നതെങ്കില്‍ താന്‍ ഹാജരാവില്ല എന്ന് വരെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അരവിന്ദ് കെജ്രിവാളും ആം ആദ്മിയുമായി അടുപ്പമുള്ള എന്‍ജിഒ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയെ പരിഹസിച്ചിരുന്നു. ഇതിനെതിരെ സ്വര്‍ണ്ണകാന്ത ശര്‍മ്മ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കുമെതിരെ ക്രിമിനല്‍ അപകീര്‍ത്തി ഫയല്‍ ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. താന്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത പ്രതിയുടെ കേസ് ഇനി താന്‍ തന്നെ കേള്‍ക്കുന്നത് ജുഡീഷ്യല്‍ താല‍്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ്ണകാന്ത ശര്‍മ്മ മദ്യനയക്കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

53 പേരുടെ മരണത്തിന് ഇടയാക്കിയ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ ഖാലിദിന് ജാമ്യം നല‍്കുന്നില്ല, അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് എന്ന് ആരോപിച്ച് സുപ്രീംകോടതിയെ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ഒരു വലിയ ബിജെപി വിരുദ്ധ അഭിഭാഷക സംഘം വേട്ടയാടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കുറ്റവാളികള്‍ക്ക് ജയിലല്ല, ജാമ്യമാണ് സ്വാഭാവികം എന്ന വിചിത്ര വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇങ്ങിനെ എപ്പോഴും മോദി സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരെ മാത്രം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചുകൊണ്ടേയിരിക്കണം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റാനാണ് പ്രതിപക്ഷപാര്‍ട്ടികളും എന്‍ജിഒകളും ജിഹാദികളും അടക്കുന്ന കൂട്ടായ്‌മ ശ്രമിക്കുന്നത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കോക്രോച്ച് പാര്‍ട്ടിയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമമണവും. ഇതെല്ലാം ഇന്ത്യയിലെ ബിജെപി ഭരണം അട്ടിമറിക്കാനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ കളിയാണെന്നാണ് കരുതപ്പെടുന്നത്.

ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജോര്‍ജ്ജ് സോറോസ് അടക്കം ഉള്‍പ്പെട്ട വിപുലമായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കാണുന്ന ഒരു വഴി ഇന്ത്യയിലെ സുപ്രീംകോടതി അടക്കമുള്ള വിശ്വസ്ത സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല എന്ന നെരേറ്റീവ് ആദ്യപടിയായി സൃഷ്ടിക്കുകയാണ്. വോട്ട് ചോരി ആരോപണമുയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കുകയാണ്. പക്ഷെ വരും വര്‍ഷങ്ങളില്‍ ഇതും ശക്തമാക്കാനാണ് സാധ്യത. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ അപ്രതീക്ഷിതമായ രീതിയില്‍ വിപുലമായി വിമര്‍ശനം ഉന്നയിക്കുക വഴി വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞതെന്ന നെരേറ്റീവ് സൃഷ്ചിക്കാനും ശ്രമിക്കുകയാണ്. ഇതുവഴി വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചശേഷം ജെന്‍സീ കലാപമുണ്ടാക്കാനാണ് അണിയറയില്‍ ഒരുങ്ങുന്ന നീക്കം.

 

Tags: NGOLatest newsAmerican deep StateChief Justice SuryakantLondon issueattack Judiciary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

Football

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.