സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി
ലക്നൗ : 2019 ലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്ത് കലാപം ഉണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കലാപക്കേസിലെ പ്രതികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ അന്വേഷണം വീണ്ടും ആരംഭിക്കാനാണ് നിർദേശം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ കേസുകളിലും പൊതു സ്വത്തിന് നാശനഷ്ടമുണ്ടായ കേസുകളിലുമാണ് നടപടി പുനരാരംഭിക്കുക. 2019 ൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമത്തിൽ റെയിൽവേ സ്വത്തുക്കൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
ഈ കേസുകൾ പുനഃപരിശോധിക്കാനും ഉത്തരവാദികളെ തിരിച്ചറിയാനും അവരിൽ നിന്ന് നാശനഷ്ടങ്ങളുടെ ചെലവ് ഈടാക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുൻകാല സംഭവങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ പുനഃപരിശോധിക്കാൻ ഭരണകൂടത്തിനും റെയിൽവേ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കലാപത്തിനിടെ റെയിൽവേയ്‌ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് റിപ്പോർട്ട്. ട്രെയിനുകൾ, സ്റ്റേഷനുകൾ, മറ്റ് റെയിൽവേ ആസ്തികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അക്രമം. ഇത് വഴൊ റെയിൽവേയ്‌ക്ക് ഏകദേശം ₹93 കോടിയുടെ നഷ്ടമുണ്ടാക്കി. പലയിടത്തും ട്രെയിനുകൾക്ക് നേരെ തീവയ്‌പ്പും കല്ലെറിയലും നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചില റെയിൽവേ സ്റ്റേഷനുകൾ തീവച്ചു, സംരക്ഷണത്തിനായി വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന്, പോലീസും റെയിൽവേ ഭരണകൂടവും ആ സമയത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പുനഃപരിശോധിക്കും. നിരവധി കേസുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ടെങ്കിലും, ചില ഫയലുകൾ മുമ്പ് അവസാനിപ്പിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ലഭ്യമായ തെളിവുകളുടെയും അന്വേഷണ രേഖകളുടെയും അടിസ്ഥാനത്തിൽ, കുറ്റവാളികളെ തിരിച്ചറിയുകയും അവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. പ്രസക്തമായ നിയമങ്ങൾ പ്രകാരം നാശനഷ്ടങ്ങൾ ഈടാക്കുന്നതിനൊപ്പം, കുറ്റവാളികൾക്ക് സാമ്പത്തിക പിഴകളും മറ്റ് നിയമ നടപടികളും നേരിടേണ്ടി വന്നേക്കാം
















