India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

മുസൽമാനായ ഭർത്താവ് അഹമ്മദാണ് വിഎച്ച്പിയെ ബന്ധപ്പെടുന്നത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വഡോദര : ഗുജറാത്തിൽ മുസ്ലീം പുരുഷനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാര കർമ്മങ്ങൾ നടന്നത് ഹിന്ദു വിശ്വാസപ്രകാരം . 55 കാരിയുടെ ശവസംസ്ക്കാരചടങ്ങുകൾ നടത്തില്ലെന്ന് പാഴ്സി പുരോഹിതന്മാരും,ഇസ്ലാം പണ്ഡിതന്മാരും അറിയിച്ചിരുന്നു. അതിനെ തുടർന്ന് രണ്ട് ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

നവ്‌സാരിയിൽ നിന്നുള്ള സ്ത്രീയുടെ മൃതദേഹമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടലിനെ തുടർന്ന് ഹിന്ദു ആചാരപ്രകാരം സംസ്ക്കരിച്ചത്. പ്രൊഫസർ നിസാർ അഹമ്മദിനെയാണ് പാഴ്സി വംശജയായ സ്ത്രീ വിവാഹം മുപ്പത്തിയഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ചിരുന്നത്. ഗുജറാത്തി ഭാഷയിൽ ബിരുദം നേടുന്നതിനിടയിലാണ് പ്രൊഫസർ നിസാർ അഹമ്മദിനെ കണ്ടുമുട്ടുന്നത്. വീർ നർമ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പ്രാദേശിക കോളേജിൽ പ്രൊഫസർ പഠിപ്പിച്ചിരുന്നു.

ഇരുവരും തമ്മിൽ പ്രണയമായി . തന്നേക്കാൾ 15 വയസ്സ് കൂടുതലുള്ള ആളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുടുംബത്തെ പാഴ്സി വംശജ അറിയിച്ചു. എന്നാൽ മാതാപിതാക്കൾ ഇതിനെ എതിർത്തു. കുടുംബത്തിന്റെ എതിർപ്പിനിടെ, ഇവർ പ്രൊഫസർ അഹമ്മദിനെ വിവാഹം കഴിച്ചു.

തുടർന്ന് പാർസി സമൂഹം അവരെ ബഹിഷ്കരിച്ചു, കുടുംബ ബന്ധങ്ങളും വിച്ഛേദിച്ചു. പാഴ്‌സി സമൂഹത്തിന്റെ സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കി. പ്രൊഫസർ അഹമ്മദിനെ വിവാഹം കഴിച്ചെങ്കിലും ഇവർ ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല . ദമ്പതികൾക്ക് മക്കളുമുണ്ടായിരുന്നില്ല .

അടുത്തിടെ അവർ രോഗബാധിതയായി പാർസി ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു, ജൂൺ 4 നായിരുന്നു അന്ത്യം. ഭർത്താവ് പാഴ്‌സി സമൂഹത്തെ സമീപിച്ചെങ്കിലും ശവസംസ്കാര ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചു.പ്രൊഫസർ അഹമ്മദ് മുസ്ലീം പുരോഹിതരെയും ബന്ധപ്പെട്ടു, പക്ഷേ അവരും മൃതദേഹം ഇസ്ലാമിക ആചാരങ്ങൾ പ്രകാരം സംസ്കരിക്കാൻ അനുമതി നിഷേധിച്ചു.

തുടർന്ന് .പ്രൊഫസർ അഹമ്മദ് നവസാരിയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനും വിശ്വഹിന്ദു പരിഷത്തിന്റെ നേതാവുമായ സാജൻ ഭർവാദിന്റെ സഹായം തേടി. വീട്ടുകാർ സമ്മതിച്ചാൽ, ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്താമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിന് ആദ്യം സമ്മതം അറിയിച്ചതും പ്രൊഫസർ അഹമ്മദായിരുന്നു. ഇതനുസരിച്ച് മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് ഹിന്ദു ആചാരപ്രകാരം കർമ്മങ്ങൾ നിർവ്വഹിച്ച് ശ്മശാനത്തിൽ സംസ്ക്കരിച്ചു.

 

Recent Posts