
കൊച്ചി: കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന ഒരു വ്യവസായി നഗരത്തില്‍ ലഹരി വ്യാപാരത്തിന് നേതൃത്വം നല്‍കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹിമവല്‍ ഭദ്രാനന്ദ. രണ്ടക്ഷരത്തില്‍ പേരുള്ള ഇയാളെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും പൂക്കിമുഖ്യമന്ത്രിയ്‌ക്കും ധൈര്യമുണ്ടോ എന്ന ചോദ്യവും ഹിമവല്‍ ഭദ്രാനന്ദ ഉയര്‍ത്തി. ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം കേരള പോലീസ് ‘ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട്’.എന്ന പേരില്‍ ലഹരിവിരുദ്ധ ദൗത്യം നടക്കുന്ന വേളയിലാണ് ഭദ്രാനന്ദയുടെ ഈ വെളിപ്പെടുത്തല്‍.
കേരളത്തില്‍ നടക്കുന്നത് നാർക്കോ ടെററിസമാണെന്നും സംസ്ഥാനത്തെ യുവാക്കളെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. പണ്ട് മയക്കുമരുന്നിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരില്‍ തന്നെ ജയിലിലടച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് നമ്മുടെ പൂക്കി മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കില്‍, ആത്മാർത്ഥയുണ്ടെങ്കില്‍ രണ്ടക്ഷരത്തില്‍ പേരുള്ള അയാളെ അറസ്റ്റ് ചെയ്യൂ. ബ്രൗണ്‍ ഷുഗർ കോടതിയില്‍ എത്തുമ്പോള്‍ അരിപ്പൊടിയാക്കി മാറ്റുന്ന ആളാണെന്നും പൊലീസിന് ഉണ്ട ഇല്ലെങ്കില്‍ എന്റെ തോക്കില്‍ നിന്ന് നല്‍കാമെന്നും ഇയാള്‍ വ്യക്തമാക്കി.