കാൻസർ രോഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവൽ മേരി. മരണഭയത്തെ മറികടന്നതിനെക്കുറിച്ചാണ് ജുവൽ മേരി ഒരു എന്ന പ്രോഗ്രാമിൽ സംസാരിച്ചത്. കാൻസർ കണ്ടെത്തിയ ശേഷം ആദ്യത്തെ രണ്ട് ദിവസം മരവിച്ചത് പോലെയായി. ഒന്നും ചെയ്യാൻ പറ്റുന്നില്ല. മൂന്നാമത്തെ ദിവസമായപ്പോൾ ഉള്ളിൽ എനിക്കൊരു തോന്നൽ വന്നു. ഇത് വന്നാൽ മരിക്കാം, മരിക്കാതിരിക്കാം, വീണ്ടും വരാം. എന്ത് വേണമെങ്കിലും സംഭവിക്കാം. ചില മനുഷ്യർ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മരിക്കുന്നുണ്ട്. മരണം ഏത് സമയവും സംഭവിക്കാം. അതിലേക്ക് എത്താൻ വേണ്ടി ഞാൻ ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല. എന്റെ സമയം വെറുതെ നശിപ്പിക്കലാണ്.
അങ്ങനെയാെക്കെ ഞാൻ എന്നെ പറഞ്ഞ് പഠിപ്പിച്ചു. പതുക്കെ ആ ബോധ്യം വന്ന് തുടങ്ങി. ഇന്നൊന്നും നമ്മൾ മരിക്കുന്നില്ല. ഏതോ ദിവസമാണ്. ആ ദിവസം എന്തായാലും മരിക്കും. അതുകൊണ്ടാണ് മരിക്കാൻ വേണ്ടി ജീവിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞത്. 33ാം വയസിൽ കാൻസർ കണ്ടുപിടിച്ചു. പിന്നെ അതിന്റെ ട്രീറ്റ്മെന്റും സർജറിയും. ആ സമയത്ത് മരണ ഭയം തന്നെയാണ്. ഇപ്പോൾ അതേക്കുറിച്ച് അത്ര ആശങ്കയില്ല. എന്തായാലും ഒരു ദിവസം മരിക്കും. അതുവരെ ഹാപ്പിയായി ആസ്വദിച്ച് ജീവിക്കണമെന്നാണെന്നും ജുവൽ മേരി പറഞ്ഞു.
















