ന്യൂഡൽഹി : ഇന്ത്യയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . അതിർത്തിക്ക് പുറത്തുനിന്നുള്ള ഉത്തരവുകൾ ഇന്ത്യ ഒരിക്കലും പാലിച്ചിട്ടില്ലെന്നും.പരമാധികാരത്തെയും സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും ഒരിക്കലും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന സമയത്താണ് പുടിന്റെ പ്രസ്താവന. വിദേശത്ത് നിന്നുള്ള ഒരു ഉത്തരവുകളും ഒരിക്കലും പാലിച്ചിട്ടില്ലാത്ത രാജ്യങ്ങൾ ഇന്ത്യയും , ചൈനയുമാണെന്നാണ് പുടിൻ പറഞ്ഞത്.ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്നും ലോകത്തിലെ ഐടി വ്യവസായത്തിലെ പ്രധാനിയാണെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യയുമായുള്ള ബന്ധത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾ ഫലിക്കില്ലെന്നും , ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കശ്മീർ വിഷയത്തിലും ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന അഭിപ്രായമാണ് പുടിൻ പറഞ്ഞിരുന്നത്.
















