ന്യൂഡൽഹി ; ഹിന്ദു വികാരങ്ങൾക്കും ദേശീയ ഐക്യത്തിനും നേരെയുള്ള പ്രസ്താവനകൾക്ക് പേരുകേട്ട വ്യക്തിയാണ് ജെഎൻയു മുൻ പ്രൊഫസർ നിവേദിത മേനോൻ. കശ്മീർ വിഷയത്തിലടക്കം പാക് അനുകൂല നിലപാടെടുത്ത നിവേദിത ഇത്തവണ രംഗത്തെത്തിയത് ലൗ ജിഹാദിനെ വെള്ള പൂശുന്ന നിലപാടുമായിട്ടായിരുന്നു.
മാധ്യമപ്രവർത്തക അർഫ ഖാൻ ഷെർവാനിയും നിവേദിത മേനോനും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് . മുസ്ലീം പുരുഷന്മാർ ഏറെ ആകർഷണമുള്ളവരായതിനാലാണ് ഇത്തരം പ്രചാരണമുണ്ടാകുന്നതെന്ന് വരുത്തി തീർക്കുകയായിരുന്നു നിവേദിത മേനോൻ. ഹിന്ദു യുവതികളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.
. 2016 ൽ ജെഎൻയുവിൽ നടന്ന ചർച്ചയ്‌ക്കിടെ‘ഭാരതം കശ്മീരിനെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നു” എന്ന് വിശേഷിപ്പിച്ചവരാണ് നിവേദിത. ഇടത് ആക്ടിവിസ്റ്റായ നിവേദിതയുടെ ഇത്തരം പ്രസ്താവനകളുടെ ആരാധകരാണ് ഇവിടെയുള്ള ഇടത് – ജിഹാദി സംഘങ്ങൾ. യൂണിഫോം സിവിൽ കോഡ് തുല്യനീതിയ്‌ക്ക് വേണ്ടിയല്ലെന്നും മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നുമുള്ള ഇവരുടെ പ്രസ്താവന ഇസ്ലാമിസ്റ്റുകൾ ഒന്നടങ്കം ഏറ്റുപിടിച്ചിരുന്നു.
















